കാഴ്ച ഫലം

ശലഭത്തിനെ ബ്ലോഗ് പ്രണയിക്കും നേരം
ബ്ളോഗെന്ന തുറന്ന മാധ്യമത്തിന്റെ വിജയം ബിനു ദേവസ്യയെപ്പോലുള്ള അക്ഷരപിച്ച(ജീവിത പിച്ച)നടക്കുന്ന കുഞ്ഞു(വലിയ) എഴുത്തുകാരുടെ രചനകള്‍ പ്രസിദ്ധീകരിക്കപ്പെടുമ്പോഴാണ്‌ . http://www.binuvinte-kavithakal.blogspot.com/ .വാരികകള്‍ക്ക് പ്രിയപ്പെട്ടവനാകണമെങ്കില്‍ എരിവും പുളിയും കൊടുക്കുന്ന ജീവിതകഥയും, എഴുത്തും നല്‍കുന്ന ഏത് കുറ്റിച്ചൂലിനും സാധ്യമാകും.പക്ഷേ ബ്ലോഗിനാവട്ടെ അകക്കാമ്പ് തന്നെ വേണം. കാരണം ഇതൊരു പൊതു മാദ്ധ്യമമാണ്‌ തലതൊട്ടപ്പന്മാരില്ല, എത്ര വലിയവന്‍ പിന്തുണച്ചാലും ആപ്രിയഗോഷ്ടികള്‍ തുറന്നും കാട്ടപ്പെടും. അവിടെയാണ്‌ വിനു ദേവസ്യയെപ്പോലെ ആത്മാവുകൊണ്ട് അക്ഷരപൂജ ചെയ്യുന്ന കവിയെ ജനം അംഗീകരിക്കുന്നത് ... വിതുമ്പിടുമെന്‍ ഹൃദയസ്പന്ദനം തുടച്ചു നീക്കിയെന്നെ സ്വതന്ത്രനാക്കീടണെ ...... എന്നു ദൈവത്തോടിരക്കുന്ന ഒരു കവിക്ക് ഇരിപ്പിടം കൊടുക്കുവാനും ആ പൊള്ളിക്കുന്ന ജീവിത കഥയെക്കേട്ട് ബിനുവിനെ സഹായിക്കുവാനും മലയാളം ബ്ളോഗിന്റെ ഭിത്തിയിടങ്ങളില്‍ വായനക്കാരെത്തി എന്നതാണ് ഈ മാദ്ധ്യമത്തിന്റെ ശക്തിയും നന്മയും. ബ്ളോഗില്‍ സ്വയം കമന്റിയും വോട്ടു ചെയ്തും നടക്കുന്ന മണ്ടശിരോമണികളും ഇതൊന്നു കാണുക. ഒരു കമന്റിനു മറുകമന്റെഴുതി തെണ്ടിനടക്കുന്ന വര്‍മ്മമാരുടെയൊന്നും വൃത്തികെട്ട കമന്റുകളും ഭാഗ്യം കൊണ്ട് ഈ ബ്ളോഗിനെ അശുദ്ധമാക്കിയില്ല എങ്കിലും 44 കമന്റുകള്‍ അതും പതിവു അശ്ളീലങ്ങള്‍ ഒഴിവാക്കിയ ഹൃദയസ്പര്‍ശിയായ കമന്റുകള്‍ കൊണ്ട് ഈ ബ്ളോഗിനെ അനുഗ്രഹിച്ച മാന്യ വായനക്കാര്‍ക്ക് നാരായം ഹൃദയം നിറഞ്ഞ അഭിനന്ദനം അറിയിക്കുന്നു. ഇനി ബിനുവിന്റെ കവിത നോക്കാം-:




ഇന്നൊരു വൈകിട്ട്കൂട്ടാന്‍ -
വെച്ചൊരുപയറു തോരന്‍ വെന്തില്ല.
പക്ഷേ,വയറല്ലേ,
വിശപ്പല്ലേ,കൂട്ടി


ഇല തീയില്‍ ആവിച്ച
പോലൊരു രുചി

ഇത്തിരി പോലും മുളകില്ല.



പച്ചചുവയും ഇടിവെട്ടികൂണുമുളച്ചതുമാതിരി
കൊത്തിയിട്ടതേങ്ങയുമായൊരുതോരന്‍.
ഇഷ്ട്മെന്നോതണോ?
അനിഷ്ടം ചൊല്ലണോ?
സോദരി സ്നേഹമായ് തന്നതല്ലേ......(തോരന്‍)




പ്രായം പതിനേഴുവയസ്സെങ്കിലും ഏഴാം ക്ളാസ്സിലാണ് ബിനു പഠിക്കുന്നത്. മരുന്നിനെയും എല്ലുനുറുങ്ങുന്നതിനെയും സഹിക്കാന്‍ പഠിച്ച ബിനുവിനു വേദന ഹിരോഷിമയും ഭൂകമ്പവും ഒക്കെയാണ് എന്നത് പ്രേമകവിതകളും പിണ്ണാക്ക് ചര്‍ച്ചകളും നടത്തിബ്ളോഗിലലയുന്ന അലവലാതികളില്‍ നിന്നും ഈ കവിയെ വ്യത്യസ്തനാക്കുന്നു.ബിനുവിന്റെ ഒരു കവിത സമഹാരം പുറത്ത് വരികയാണ്. ലോകം മരിച്ചവരെപ്പറ്റി ചര്‍ച്ച ചെയ്യുവാനുള്ളതാണെന്ന് കുറഞ്ഞപക്ഷം അക്കാദമിബുജികളെങ്കിലും കരുതുന്നുണ്ടാവും ബൂലോകത്തിനോട് നാരായം പ്രാര്‍ത്ഥിക്കുന്നത് ബിനുവിനെപ്പോലെ ജീവിതത്തില്‍ അവശനെങ്കിലും എഴുത്തില്‍ ശക്തനായ, ആകുവാന്‍ കൊതിക്കുന്ന പ്രതിഭകളെ തുടര്‍ന്നും ആവും വിധം മന,തനു,ധനമാര്‍ഗ്ഗങ്ങളാല്‍ പിന്തുണനല്‍കണമെന്നാണ്.


ഞാന്‍ഓന്ത് (സച്ചിദാനന്ദന്‍)


‘ഞാന്‍ മുസ്ലീം‘ എന്ന സച്ചിദാനന്ദന്റെ കവിത ഒറ്റനോട്ടത്തില്‍ ഇരകളാക്കപ്പെടുന്നവര്‍ക്കൊപ്പം നില്‍ക്കുന്നു എന്നു തോന്നിപ്പിക്കുന്നെങ്കിലും സച്ചിദാനന്ദനെ ലോകത്തില്‍ ഓന്തിനുശേഷം നിറം മാറാന്‍ കഴിവുള്ള ഒരു ജീവി എന്ന ഗണത്തില്‍ പെടുത്താം. എണ്ണമറ്റ കവിതകളെഴുതിയ സച്ചിദാനന്ദനു മാത്രമെ സച്ചിദാനന്ദന്റെ പ്രേമകവിതകള്‍ , പ്രകൃതികവിതകള്‍,പ്രേതകവിതകള്‍,കമ്മ്യൂണിസ്റ്റ് കവിതകള്‍,ഗസലുകള്‍, വിപ്ലവകവിതകള്‍,അക്കാദമിക് കവിതകള്‍ , ബോറ് കവിതകള്‍ എന്നിങ്ങനെ ഏത് ഗ്രൂപ്പിന്റെ ഭാഗമായും വിലസുവാന്‍ സാധിക്കമാറ് കാലഘട്ടം നോക്കി(ഭരണം സൗകര്യം നോക്കി എന്നു പറയുന്നില്ല) കവിതയെഴുതുവാന്‍ കഴിവുള്ള അപൂര്‍‌വ്വ ജനുസ്സില്‍ പെട്ട കവിയാകുവാന്‍ സാധിക്കു.




കഴുതയെഴുത്ത്


നിറഞ്ഞ സത്തകള്‍ക്കു
പിന്നില്‍നാം നിശബ്ധര്‍.
മുന്‍പേ നടന്നില്ല
പിന്‍പേയും ഞാന്‍,
സമകാലീന ജന്മങ്ങളാം
ഭാഗ്യങ്ങള്‍ മാത്രം നാം.
കല എഴുതുന്ന വികല രചനകളില്‍ പുതിയത് . വെളിച്ചത്തിന്റെ വീട് എന്ന ബ്ലോഗില്‍(മരം‌പെയ്യുന്നു.ബ്ലോഗ്ഗസ്പ്പോട്ട്.കോം)നിന്ന്‍. നിരന്തരം പോസ്റ്റുന്നത് കൊണ്ടാവും .എഴുതുന്നത് കുറഞ്ഞ പക്ഷം മുഴുവന്‍ കവി ഒരാവര്‍ത്തി കൂടിയെങ്കിലും വായിക്കണം എങ്കിലല്ലെ വായനക്കാരന്‌ വീണ്ടും വായിക്കാന്‍ തോന്നു.



വിളവെടുപ്പ്

വിജ്ഞാനം യജ്ഞം തനുതേ(തൈത്തിരിയോപനിഷത്ത്)
വിശേഷമായ അറിവുള്ളവര്‍ യജ്ഞത്തെ(വലിയ കൃത്യങ്ങളെ ) ചെയ്യുന്നു. കാവ്യം സുഗേയം എന്ന ബ്ളോഗ് യഥാര്‍ത്ഥത്തില്‍ അത്തരം ഒരു സംരഭത്തിന്റെ ആദ്യ ചുവടുവെയ്പ്പാണ്. നാരായത്തിന്റെ ഒരു നിര്‍ദേശം കാലഘട്ടം തിരിച്ച് കവികളെ യഥാക്രമം അടയാളപ്പെടുത്തുവാന്‍ സാധിച്ചിരുന്നെങ്കില്‍ ഉചിതമാകും എന്നാണ്‌. ഇപ്പോള്‍ കുമാരനാശനില്‍ തുടങ്ങി പണ്ഡിറ്റ് കറുപ്പനില്‍ എത്തിയപ്പോള്‍( അറിയാതെ?) ചെയ്തുപോയ കാര്യം മലയാളത്തിലെ ലക്ഷണമൊത്ത മിസ്റ്റിക് കവിതയെ ഉള്‍പ്പെടുത്തി എന്നതാണ് . കാളീനാടകം. അതെഴുതിയ നാരായണഗുരുവാവട്ടെ കുമാരനാശാനെക്കാളും മികച്ച കവിതകള്‍(ജനപ്രീതിയിലല്ല) എഴുതിയ വ്യക്തിയാണ്. മലയാളത്തിലെ ആദ്യ ബഹുഭാഷകവികളിലൊരാളാണ്. മലയാളം ,സംസ്കൃതം, തമിഴ് എന്നിങ്ങനെ മൂന്ന് ഭാഷകളില്‍ മാതൃഭാഷയിലെന്ന പോലെ എഴുതിയ കവി. 1800കളുടെ അവസാനത്തില്‍ തന്നെ നരായണ ഗുരു മലയാളകവിതയില്‍ ഉത്തരാധുനികത കഴിച്ചു വെച്ചയാളാണ്‌. അതും മുട്ടിനു താഴെ വസ്ത്രമുടുക്കാനോ, മാറുമറയ്ക്കനോ, വേദം പഠിക്കാനോ,വഴിനടക്കുവാനോ എന്തിനധികം ക്ഷേത്രത്തിന്‌ നൂറടിഅകലെ ഇട്ടിരിക്കുന്ന തീണ്ടല്‍ കല്ലിനപ്പുറം വഴി പോകേണ്ട പിന്നോക്ക വിഭാഗത്തില്‍ ജനിച്ചിട്ടും അത്തരം വിലക്കുകളെ രക്തരഹിതവിപ്ലവത്തിലൂടെ മറിച്ചിട്ട് കവിതകളിലൂടെ ഒരു മണ്ണിനെ ഉണര്‍ത്തിയ വ്യക്തി 1887ൽ ഇംഗ്ലീഷ് കലര്‍ത്തി കവിതയെഴുതിയിരുന്നു "റയിലിന്‍ വേഗം ജയിക്കും ജര നര മുതലാം മൂഡരും ഞാനുമായ് ജയിലില്‍ പാര്‍പ്പാന്‍".....എന്നിങ്ങനെ ഗുരു പണ്ടെ തുടങ്ങിയ അന്യഭാഷസ്വീകരണം ഇന്ന് മലയാളനിരൂപകര്‍ വിട്ടുകളഞ്ഞിരിക്കും. എങ്കിലും അതുപോലെയോ അതിനു സമാനമോ ആയിട്ടുള്ള ഒത്തിരി പഴയ കവികളും കൃതികളും ഇതില്‍ അടയാളപ്പെടുത്താം. അപ്രകാരം ചെയ്യുവാന്‍ ബ്ലോഗര്‍ക്ക് കഴിഞ്ഞാല്‍‍ മലയാളം ബ്ളോഗിലെ ധന്യമായ ഇടങ്ങളില്‍ ഒഴിവാക്കാനാവത്ത ഒന്നായിരിക്കും കാവ്യം സുഗേയം. ഈ സദുദ്ദ്യമത്തിന് എല്ലാവിധ ഭാവുകങ്ങളും.

കാഴ്ച ഫലം





കഴുതയെഴുത്ത്.

കവിതയെ എങ്ങനെ ദുര്‍ബലമാക്കിയെഴുതാം എന്ന് തിരിച്ചറിയാന്‍ ജയകൃഷ്ണന്‍ കാവാലത്തിന്റെ നിഷ്കളങ്കന്‍ഓണ്‍‌‌ലൈന്ന്ബ്ലോഗ്സ്പോട്ട് നോക്കുക. 'ഭാവന', 'കവിതയുടെ അമ്മ പറയുന്നത്' എന്നിങ്ങനെ രണ്ട് കവിതകള് ആണ് പുതിയ പോസ്റ്റുകള്. രണ്ടിലും ഭാഷ നന്നെങ്കിലും ശക്തി പൂര്‍ണ്ണമായും ശോഷിച്ചിരിക്കുന്നു. "ജീവദ് വര്‍ണ്ണനാ നിപുണാ കവി" എന്നാണു പ്രാചീനന്‍ പറഞ്ഞിരിക്കുന്നത് .വര്‍ണ്ണനകളിലല്‍ അല്പമെങ്കിലും ശക്തിയും ഊര്ജ്ജ‍വും വേണം.
ജയകൃഷ്ണന്റെ റോഷിണി എന്ന കവിത, നല്ല പശ്ചാത്തലമൊരുക്കി എഴുതിയെങ്കിലും കാമുകി വഞ്ചിച്ചുകളഞ്ഞ ദേഷ്യത്തില്‍ പൂര്‍‌വ്വ കവികളെപ്പോലെ പതം പറഞ്ഞു കരഞ്ഞും കുറ്റപ്പെടുത്തുയും ഭീഷണിപ്പെടുത്തിയും തിരികെ വരുമ്പോള്‍ ചത്തിരിക്കും എന്നോര്‍മ്മിപ്പിക്കുന്നു. കാമുകിയെ ആദ്യം തന്നെ വിഷപ്പല്ലുള്ളവളായ് കവി കണ്ടെത്തുന്നു പിന്നെ തന്നെവിട്ട് ഗുരുവുള്‍പ്പടെ ഒത്തിരിപേര്‍ക്കൊപ്പം ഭോഗസുഖം തേടിയ കാമുകിയെ . ഇനി ആരും ഗൗനിക്കില്ല എന്നും ആരും നോക്കില്ല എന്നും സ്വയം ആശ്വസിക്കുന്നു. മാത്രമല്ല കവിയുടെ സ്നേഹം മാത്രമായിരുന്നു അനശ്വരം എന്ന് ഓര്‍മ്മിപ്പിക്കുകയും ഉണ്ടെങ്കിലും ഇത്രയൊക്കെ വേശ്യയായ കാമുകിയെ അഗ്നിശുദ്ധി നേടി വരുമ്പോള്‍ മണിമുത്തുമാലയുമായ് കാത്തിരിക്കുമെന്നു പറയുന്നത് നട്ടെല്ലില്ലാത്ത വരിയോ അതോ സഹനമോ ത്യാഗമോ?. കവിതയില്‍ കവി പറയാതെ പറഞ്ഞു വെച്ച ഒരു പ്രധാന കാര്യം നോക്കുകയാണെങ്കില്‍ അടിമുടി പെണ്ണിന്റെ കാമകലാപരിജ്ഞാനത്തിന്റെ വര്‍ണ്ണനതന്നെ. പ്രേമത്തിന്റെ ഓര്‍മ്മകളില് രതിയൊഴിച്ചെന്തു ബാക്കി? അപ്പോള്‍ കാലഘട്ടത്തിനൊത്ത് പ്രണയമെന്നാല്‍ രതിയുടെ ഓര്‍മ്മ മാത്രമാണെന്നു ഈ കാലഘട്ടത്തിലെ കവികളിലും മാറ്റം വന്നോ?.ഷക്കീലപടത്തിന്റെ സ്ക്രിപ്റ്റിനു പറ്റിയ നായികയാണ് കവിയുടെ കാമുകി എന്നതില് നാരായവും വായനക്കാര്‍ക്കൊപ്പം ഹായ് ഹായ് എന്നത്ഭുതം കൊള്ളുന്നു.

നിശാഗന്ധി
ഭാരതീയ സമൂഹം മറച്ചുവെച്ച ഒരു മഹാനുണയെ, വിധവയ്ക്ക് വികാരങ്ങളില്ല എന്ന തട്ടിപ്പിനെ പൊളിച്ചെഴുതിയ ഒരു കവിത വിവര്‍ത്തനമായ് തണല്‍ മാഗസിനില്‍ വന്നിരിക്കുന്നു. എഡിറ്ററുടെ ഇഷ്ടം എന്ന നിലയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പവന്‍ കരണ്‍ എഴുതിയ 'പ്രണയത്തിലായ അമ്മ' എന്ന കവിതഎല്ലാ ഭാരതീയനും ഒരാവര്‍ത്തിയെങ്കിലും വായിച്ചിരിക്കേണ്ടതാണ്‌. മറുപാതിയെ നഷ്ടമായിക്കഴിഞ്ഞാല്‍ സ്വന്തം അച്ചനോ അമ്മയ്ക്കോ സംഭവിച്ചിരിക്കുന്ന പങ്കുവെയ്ക്കാനുള്ള കൂട്ടിനെ സ്വാര്‍ഥതകൊണ്ട് മറന്നു പോകുന്ന മക്കളാണ്‌ നമ്മളിലധികവും.ഇതില്‍ നിന്ന് വ്യത്യസ്തരായ രണ്ട് പേരെ ഞാന്‍ കണ്ടിരുന്നു. ഒന്ന് ഡല്‍ഹിയിലെ വ്യവസായ പ്രമുഖന്റെ മകനായ ഒരു സുഹൃത്ത് അമ്മയുടെ മരണശേഷം അച്ചന്റെ ഏകാന്തതയെ അകറ്റാന്‍ ഒരു പ്രണയിനിയെ അന്വഷിക്കുന്നതും കണ്ടെത്തുന്നതും. മറ്റൊന്ന് പഞ്ചാബില്‍ നിന്നുള്ള റിക്ഷാക്കാരന്‍ പെരും കുടിയനായിരുന്ന സുമന്‍സിങ്ങ് മരിച്ച് ഒരുവര്‍ഷത്തിനു ശേഷം മൂത്തമകന്‍ ഏഴാം ക്ലാസ്സ്കാരനായ ശേഖര്‍ അമ്മയ്ക്ക് കൂട്ടുകിടക്കാനുള്ള ഒരാളായ് ചേരിയിലെതന്നെ ബീഹാറിയായ മറ്റൊരു റിക്ഷാക്കാരനെ കണ്ടെത്തികൊടുത്തത്. ഒരാള്‍ സമ്പത്ത് കൊണ്ടും മൊറാലിറ്റികൊണ്ടും ഉയര്‍ന്ന സമൂഹത്തില്‍ നില്‍ക്കുന്നത് മറ്റൊയാള്‍ താഴെക്കിടയില്‍ ഉള്ളതും. അല്ലെങ്കിലും ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളിലും വല്ലാതെ വലയുന്ന പ്രശ്നങ്ങളില്‍ അധികവും‍ ഇടത്തരക്കാരിലാണല്ലൊ കണ്ടുവരിക.
‘പ്രണയത്തിലായ അമ്മ‘യിലെ ചില വരികള്‍

‘പിന്നെയൊരു ദിനം അമ്മ തന്റെ കറുത്ത് ലോകത്ത്
വെള്ളക്കീറിന്റെ ഒരു തിരിതെളിച്ചു വെച്ചു
നോക്കിനില്‍ക്കെ അത് കാലത്തോടൊപ്പം വളര്‍ന്ന്
അമ്മയുടെ മുറിയിലെ സൂര്യനായ് പടര്‍ന്ന് കയറി
ആ മുറിയുടെ ഒരു ചുമരില്‍ തന്നെയാണ്‌
പൂക്കളലങ്കരിച്ച നിങ്ങളുടെ 22 വര്‍ഷം പഴകിയ
ചിത്രം തൂക്കിയിട്ടിരിക്കുന്നത്അച്ഛാ
നിങ്ങള്‍ക്ക് ഇപ്പോഴുമറിയില്ല അമ്മ
ഈ വയസ്സിലും എത്ര സുന്ദരിയാണെന്ന്
പ്രേമിക്കുന്ന അമ്മയെ കാണുമ്പോള്‍
ഞാനെന്തിന്‌ഭ്രാന്തമായ് അലയണം
പ്രേമിക്കുന്ന അവര്‍ ഇപ്പോള്‍ തീര്‍ത്തും എന്നെ പ്പോലെതന്നെയാണിരിക്കുന്നത്
കുറുമ്പിയും,ചഞ്ചലയും,പ്രസന്നയുമായ്
ഒരു കളിക്കൂട്ടുകാരിയെപ്പോലെ....
നോക്കു അവരെന്റെ മുന്നിലെത്തുമ്പോഴെല്ലാം
അഭിനയിക്കുകയാണ്‌ എനിക്കവരുടെ പ്രേമത്തെക്കുറിച്ച് ഒരുചുക്കുമറിയില്ലയെന്ന്.


ബ്ലാക്കെഴുത്ത്
ചില കവികള്‍ നന്നായ് എഴുതുവാനറിയാം എന്ന തോന്നല്‍ കൊണ്ടാകും ആഴ്ചയിലൊന്ന് എന്ന കണക്കിന്ന് വേണ്ടി മോശം രചനകള്‍ നിര്വ്വഹിക്കുന്നത്http://vimatham-vimatham.blogspot.com/. ഒരാള്‍ കവിതകളില്‍ പൊതുവെ ഒരേകാര്യം തന്നെ ആവര്‍ത്തിച്ച് പറഞ്ഞു ബോറാക്കുക എന്ന ദു:സ്വാതന്ത്രം ബ്ലോഗിനുണ്ടെന്നത് നേര്‌ തന്നെ പക്ഷേ അത് ഉപയോഗിക്കാതിരിക്കാനും കഴിയണം . അങ്ങനെ കഴിയാത്ത ഒരാളെ കാണണമെങ്കില്‍ പ്രതാപ് ജോസഫിന്റെ ‘ശരീരം എഴുതിക്കുന്നത്‘ എന്ന ബ്ലോഗ് നോക്കുക . മൊത്തം കവിതകളെ പരിശോധിച്ചാല്‍ നിറയെ 'നീയും' 'ഞാനും' 'പ്രണയവും' 'പെണ്‍കുട്ടി'കളും നിറഞ്ഞു നില്‍ക്കുന്നു വ്യത്യസ്തപുലര്‍ത്തുന്ന നല്ല ചില കവിതകള്‍ ഈ പെണ്‍കാഴ്ച്ചകള്‍ക്കിടയില്‍ ഞെരുങ്ങിപ്പോയത് കാണാം. പ്രായത്തിന്റെതാവും എന്നു കരുതാം.

ഒറ്റവര
വിഷ്ണുപ്രസാദിന്റെ അക്ഷരങ്ങള്‍ക്ക് ഒരു നാട്ടുമ്പുറത്തുകാരന്റെ സംസാരത്തിന്റെ നൈര്‍മ്മല്ല്യമുണ്ട് http://prathibhasha.blogspot.com/2008/10/blog-post_2368.htmlനിരന്തരം കവിതകള്‍ പോസ്റ്റുമ്പോളും പത്തില്‍ ഏഴും നന്നാക്കാന്‍ കവിക്ക് കഴിയുന്നുമുണ്ട്. പ്രതിഭാഷ അനുഭാഷയും കൂടിയാണ്‌ അനുവാചകഹൃദയത്തില്‍ വിനയത്തോടെ കയറിയിരിക്കുന്ന ലളിതമായ ഭാഷ.

നിനയ്ക്കാത്ത കാഴ്ചകള്‍(അവാര്‍ഡ് ദാനം)

1,മുനിസ്സിപ്പല്‍ മൂത്രപ്പുര-:

ചേര്‍പ്പില്‍ പ്രശസ്തമായ നാട്ടരങ്ങിന്റെ നാടക കളരിയില്‍ വെച്ച് വ്യത്യസ്തമായ ഈശ്വരാ എന്ന വിളി കേട്ടിരിന്നു .ഈശ്വരനെ ഒന്നാക്കിയ മട്ടില്‍ ഈ.......എന്നു ദീര്‍ഘമായും അക്ഷരം പിന്നെ ലേശം ഭേദപ്പെടുത്തി ‘സര‘ എന്നു അല്പ്പം താഴ്ത്തിയും നാട്ടരങ്ങിലെ സുനില്‍ പറഞ്ഞു കഴിയുമ്പോള്‍ ഈശ്വരനടക്കം നാണം വരും. വീണ്ടും ഈശ്വരന്‍ നാണിച്ചിരിക്കുക തൊരപ്പനില്‍ കവിത വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടിയ 'നിനയ്ക്കാത്ത കാഴ്ചകള്‍' എന്ന കവിത വായിച്ചാകും. തൊണ്ണൂറ്റെട്ട് വോട്ടാണ്‌ പ്രസ്തുതകവിതയ്ക്കു കിട്ടിയിരിക്കുന്നത്. വോട്ടു നല്‍കിയ പ്രബുദ്ധവായനക്കാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.ഇനി കവിതയിലേക്ക് ഒന്നു കണ്ണോടിക്കാം

'ധിഷണയുടെ പരശതം,
അക്ഷൌഹിണികളണിനിരന്ന്,
ബൌദ്ധിക കാഹളം മുഴക്കിയും;
പ്രജ്ഞയുടെ ശതകോടി,മദജലം
പൊട്ടിയ ഗജജാല-മാത്മീയത
ഛിന്നം വിളിച്ചും;
പലജിഹ്വകള്‍ തെളിച്ചവഴികളില്‍,
പുകള്‍ പെറ്റ സംസ്കാര പാപ്പരത്തം...!

സംസ്കാര പാപ്പരത്തം തന്നെ മോനെസതീർത്ഥ്യ
അവസാനവരിയിലെ ആശ്ചര്യച്ഛിഹ്നം എഴിതിയിട്ടൊന്നും മനസ്സിലാവത്തതു മൂലം കവി തന്നെ ഇട്ടതാകും. ഈ കുത്തും കോമായും ഒക്കെ ആവിശ്യം വേണ്ടപ്പോൾ ഉപയോഗിക്കാനാണ് അല്ലാതെ ഓരോ വരി തീരുമ്പോഴും അല്ല. എങ്കിലും വായനക്കാരനു മനസ്സിലാകാത്ത ചിലതു ചോദിക്കണമല്ലൊ മദജലം പൊട്ടിയ ഗജജാല-മാത്മീയത ഛിന്നം വിളിച്ചും; അല്ല കവേ മദം പൊട്ടും മദ ജലവും പൊട്ടുമോ? ഈ ഗജജാലം എന്നുദ്ദേശിച്ചത് ഗജ വൃന്ദമാണൊ? അതോ....ഓഹോ അതു ശരി എന്നാലുമാ 'ആത്മീയത ഛിന്നം വിളിച്ചും ' തകര്‍‌‍ത്തു കെട്ടോ.അടുത്ത സ്റ്റാന്‍സയില്‍ നിന്നും രണ്ടു വരി

'നീറ്റടയ്ക്കാത്തോടെതിര്‍തൂക്കി,
സിംഹഭാഗം കാറ്റുതൊട്ടിലിനേകി...

ആശയം മനസ്സിലായവര്‍ പറഞ്ഞു തന്നാല്‍ (കവിക്ക് പറഞ്ഞു കൊടുത്തലും മതി)സന്തോഷം.
അവസാന സ്റ്റാന്‍സയില്‍ നിന്നും

'ചപലപ്രണയതെരുക്കൂത്തുകാണാന്‍,
കൊതിച്ചവേളകളിലെല്ലാം,
നിമിഷാര്‍ദ്ധത്തിലെകൂരിരുട്ട്,
അഭിശപ്തവര്‍ണ്ണക്കാഴ്ചകളേകിയെങ്കിലും,
ഒരുവിടവാങ്ങല്‍ ദുഷ്പ്രാപമെന്നും .......

പ്രിയപ്പെട്ട സതീര്‍ത്ഥ്യാ............................ഈ കവിതയ്ക്ക് തൊണ്ണുറ്റെട്ടു വോട്ടു സംഘടിപ്പിച്ചല്ലെ വെരി ഗുഡ്. ഇക്കണക്കിനു പോയാല്‍ കവിതയ്ക്കുള്ള നോബല്‍ സമ്മാനത്തിനെങ്ങാനും ഓണ്‍ ലൈന്‍ വോട്ടിങ്ങുണ്ടെങ്കില്‍ മലയാളത്തിനൊന്നുറപ്പായ്.ഈ കവിതയ്ക്കു കമന്റിട്ടനുഗ്രഹിച്ചിരിക്കുന്ന പ്രിയ ഉണ്ണികൃഷ്ണന്‍, നിരക്ഷരന്‍,കണ്ണൂര്‍ക്കാരന്‍,ഹരിശ്രീ തുടങ്ങി വാല്‍മീകി ഒഴികെയുള്ള എല്ലാ കമന്റെഴ്സിനെയും ഒരു തമാശ നാടകത്തിന്റെ അവസാനവാക്യം പോലെ "ഈ നാടകം ഇത്രയും നേരം കണ്ടാസ്വദിച്ച നിങ്ങളെ സത്യത്തില്‍ ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു". ഇനി ഇതു കൊണ്ടും തീര്‍ന്നിട്ടില്ല കെട്ടോ സതീര്‍‌ത്ഥ്യകവിതകള് ‘‍ആത്മായനം-പാലയനത്തിനും‘ അറുപത്തിമൂന്നു വോട്ടുണ്ട്. അതിലെ രണ്ടു വരി'

കാവിയുടെ പൊരുള്‍തേടി കാശിയും
മോചനംതേടിവാരാണസിയും
ധാത്രിഗംഗയെത്തേടിയുത്തുംഗ
മാനസസരോവരപ്പൊയ്കയും
യമുനാതീരത്ത് മഥുരയെക്കാണാ
ഞ്ഞ്ദ്വാരകതേടിയാ കച്ച് തീരങ്ങളും
ഞെട്ടറ്റയരയാലിലപോലെയലഞ്ഞ്പാ
പനാശത്തിനായ് കേണു...!

ഡിക്ഷണിറിയെടുത്ത് വെച്ച് കവിതയെഴുതി പഠിക്കുകയാണൊ എന്നാലും എന്റെ സതീര്‍‌ത്ഥ്യാ...... ഈ കാശിയില്‍ നിന്നും എത്ര ദൂരം വരും വാരാണസിക്ക്? . മക്കളില്‍ നിന്നും അമ്മയുണ്ടാകുമോ? അങ്ങനെയും വായിക്കുക
'ധാത്രിഗംഗയെത്തേടിയുത്തുംഗ
മാനസസരോവരപ്പൊയ്കയും'

ഇനി മറ്റൊരു വാചകം

'യമുനാതീരത്ത് മഥുരയെക്കാണാഞ്ഞ്
ദ്വാരകതേടിയാ കച്ച് തീരങ്ങളും... ‘

ഹാ ഹാഹഹ.ബെലെഭേഷ് വാ വാ......
എല്ലാവോട്ടേഴ്സിനും ഒരിക്കല്‍കൂടി നന്ദി രേഖപ്പെടുത്തികൊണ്ട് ഈ വര്‍ഷത്തെ ഏറ്റവും നല്ല കവിത വോട്ടിങ്ങ് അവാര്‍ഡ് സതീര്‍ത്ഥ്യനു എല്ലാവിധകൂക്കിവിളികളോടും കൂടി അ'റു'പ്പിച്ചിരിക്കുന്നു.
********************************



2, ഗ്രാമഫോണ്‍-:


പേരില്‍ കവിതയൊളിപ്പിച്ച ഒരു ബ്ലോഗാണ്‌
'ജലത്തേക്കാള്‍ സാദ്ധ്യതകൂടിയ ഓര്‍മ്മകള്‍' http://junkiegypsy.blogspot.com/
വായനക്കാരന്‌ നിരാശതോന്നിപ്പിക്കാത്ത ഉത്തരാധുനിക ശബ്ദം , താന്തോന്നി , അനുകരണത്തിനു വഴങ്ങാത്ത എഴുത്ത് . മലയാളം ബ്ലോഗിലെ ലതീഷ് മോഹന്‍ എന്ന ചന്ദന ശീതളാഗ്നി, അതെ തീ..........

*****************************

3, ചന്ദ്രക്കാരന്‍


അക്ഷരജാലകത്തിലെ ഹരികുമാറിന്റെ കവിത വായിച്ചുകഴിഞ്ഞപ്പോള്‍ തോന്നിയത് കോട്ടയം നസ്സീര്‍ ആറ്റുകാല്‍ രാധകൃഷ്ണനെ പറ്റി പറഞ്ഞകഥയാണ്‌ . ഒരിക്കല്‍ നസ്സീര്‍ ഏഷ്യാനെറ്റ് സ്റ്റുഡിയോ യില്‍ ചെന്നപ്പോള്‍ രാധകൃഷ്ണന്റെ അനന്തം അജ്ഞാതം ഷൂട്ട് നടക്കുന്നു ഷൂട്ട് കഴിഞ്ഞു രാധകൃഷ്ണൻ എഴുന്നേറ്റു നടക്കുമ്പോള്‍ നസ്സീര്‍ കാണുന്നു മുകളില്‍ ചന്ദനക്കുറിയും ഭസ്മവും നേര്യതും, താഴെ ജീന്‍സുമാണ്‌ പുള്ളിയുടെ വേഷം . തത്തുല്യനാണ്‌ ഹരികുമാറും കലാകൗമുദിയിലെ കോളത്തിലെ ഫെയ്സ് ഷൂട്ട് ഒഴിവാക്കിയാല്‍ താഴെ‍ ബ്ലോഗില്‍ ഹരികുമാറിന്റെ കവിത വെറും പ്രേതഭവനം തന്നെ.വിശേഷിച്ചൊരുകാര്യവുമില്ലാത്ത കവിത കെ എം പ്രമോദിനെയോ http://pramaadam.blogspot.com/ വിനോദിനെയോ ഒക്കെ വല്ലപ്പോഴും ഒന്നു വായിക്കു ഹരികുമാര ഇവിടെ എന്താ നടക്കുന്നതെന്നെങ്കിലും അറിയട്ടെ.

****************************************

4, ഒറ്റ വര

ബ്ലോഗില്‍ കമന്റ്സ് കിട്ടണമെങ്കില്‍ ചിത്രകാരനാകണം എന്നു വെച്ചാല്‍ ഒരു വിവരവുമല്ലാത്ത കാര്യത്തെകുറിച്ചു പോസ്റ്റിടണം എന്നിട്ട് അതിനു വിവരമുള്ളവര്‍ എഴുതിയ കമന്റില്‍ പിടിച്ച് ഞാണിമ്മേല്‍ കളി നടത്തണം. അതുമല്ലങ്കില്‍ മോഷ്ടിക്കണം. ഏറ്റവും എളുപ്പം ഒരു സ്ത്രീനാമം ആകുന്നതാണ്‌ എന്നു തോന്നുന്നു. പെണ്ണൈഡിയുള്ള പല ആണ്‍ സിംഹങ്ങളും അതിന്റെ വിവരം അറിഞ്ഞിട്ടുള്ളതാണ്‌. ബ്ലോഗര്‍ സ്ത്രീയാണെങ്കില്‍ വെറുതെ കുറച്ച് കമന്റ്സ് ഫ്രീ . നീലേശ്വരത്ത് ഒരു സമാന്തര കോളേജിലെ പെണ്‍കുട്ടികളെ മാത്രം നോക്കി ക്ലാസ്സെടുക്കുന്ന അദ്യാപഹയനോട് ഒടുവില്‍ ആണ്‍ പ്രജകള്‍ ചോദിച്ചു 'സര്‍ നാളെ തൊട്ട് ഞങ്ങളും ചുരിദാറിട്ട് വരട്ടെ?' ബ്ലോഗിലെ പല സ്ത്രീ നാമങ്ങളിലും കൃത്യമായി കമന്റുന്ന ചേട്ടായിമാരോട് പലരും ഈ ചോദ്യം മനസ്സില്‍ സൂക്ഷിക്കുന്നുണ്ടേ.