പ്രഥമ ബ്ലോഗ് കവിത പുരസ്കാരത്തിന്‌ സൃഷ്ടികള്‍ ക്ഷണിക്കുന്നു

2008ലെ ശ്രദ്ധയില്‍ പെട്ട മികച്ച ബ്ലോഗ് കവിതകള്‍ തിരഞ്ഞെടുത്തു ഇവിടെ പ്രദര്‍ശിപ്പിക്കുന്നു ഇവയില്‍ വരാത്ത മികച്ച രചനകള്‍ ദയവായി മെയില്‍ ചെയ്യുക സ്വയം പ്രസിദ്ധീകരിക്കുന്ന ബ്ലോഗുകളെയാണ്‌ ഇതില്‍ പ്രഥമ പരിഗണന നല്‍കുന്നത് . ബ്ലോഗുകള്‍ 2009 ജനുവരി 15 മുന്‍പായി അയച്ചു തരുക ബ്ലോഗ് കവിതകളില്‍ നിന്നും നിലവിലെ രാഷ്ട്രീയ സാമുഹ്യ സംഭവങ്ങളോടു സം‌‌വദിക്കുന്ന 3 കവിതകള്‍ക്ക് ഈ വര്‍ഷത്തെ പ്രഥമ ബ്ലോഗ് കവിത പുരസ്കാരം സമര്‍പ്പിക്കുന്നതാണ്. ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങിലായിരിക്കും സമ്മാനങ്ങള്‍ നല്‍കുക. അതോടൊപ്പം മറ്റ് പുരസ്കാരങ്ങളും പ്രഖ്യാപിക്കുന്നതാണ്‌. മലയാളത്തിലെ പ്രമുഖകവികളുടെ പാനലാണ്‌ കവിതകളെ തിരഞ്ഞെടുക്കുന്നത്.


പ്രതിഭാഷ

ജലത്തേക്കാള്‍ സാധ്യത കൂടിയ ഓര്‍മകള്‍

പി.എന്‍.ഗോപീകൃഷ്ണന്‍

മനോജ് കാട്ടാമ്പള്ളി

നമുക്കിടയില്

പി.പി.രാമചന്ദ്രന്‍

രാപ്പനി
ലാപുട

മനോജ് കുറൂര്

അന്‍വര്‍ അലി


കുഴൂര്‍ വിത്സണ്‍

വരിക്കോളി

ട്ടക്കലം

ദേവസേന

പ്രമോദ് കെ. എം

കെ.പി റഷീദ്

സനാതനന്

ശ്രീകുമാര്‍ കരിയാട്‌

വിശാഖ് ശങ്കര്

കെ ജി സൂരജ്

ശിവകുമാര്‍ അമ്പലപ്പുഴ

ഗിരീഷ്‌ എ എസ്‌

നജൂസ്

പുതു കവിത

മെയില്‍ വിലാസം

bbhattan@gmail.com

.

.

ശനിക്കാഴ്ച്ച 5

.

കൊല്ല(രുത്)വനെ അവന്‍(ഞാന്‍) പ്രതി.

എനിയ്ക്കെന്നെ സംശയമുണ്ട്

കവി എന്ന ബിംബത്തെ ഭൂതകാലത്തിന്റെ എല്ലാ ബാദ്ധ്യതയോടും കൂടി തല്ലി തകര്‍ത്താണ് മിക്ക കവിതകളും ഭൂലോക സഞ്ചാരം തുടങ്ങുന്നത്. എനിക്കെന്നെ സംശയമുണ്ട് എന്ന കവിത http://raappani.blogspot.com/2008/02/blog-post.html ഞാന്‍ നാടു നന്നാക്കാനിറങ്ങുന്നു എന്ന പൊള്ളവാചകം നെറ്റിയില്ലെഴുതി ഹൃദയം അവാര്‍ഡ് അവാര്‍ഡ് എന്ന് മിടിക്കുന്ന വിദ്ഗ്ദരായവര്‍ക്കിടയില്‍ നിന്ന് ബെസ്റ്റ് കണ്ണാ ബെസ്റ്റ് എന്നു സ്വയം കളിയാക്കുന്നു. ഇല്ല അതുകൊണ്ട് ഇതിന്റെ കാമന പൂര്‍ത്തിയായില്ല.പകരം പറയവാന്‍ ആശിച്ചപലതും നാടിന്റെ പ്രതിനിധിയായ് കവിത പറയുന്നു. ഓര്‍ക്കൂ പണ്ടൊരു കവി വിദ്ധ്യുദ് കാന്തി ചിതറുന്ന നഭസ്സിനെ ഒക്കെ തലയില്‍ ചുമന്നു വരവെ താന്‍ പ്രണയ ലീല പഠിപ്പിച്ച പെണ്ണിന്റെ തന്ത വക "ഊള കള്ളുനാറും തെറിയുടെ പൂരം" കേട്ട് മലയാളികള് മുഴുവന്‍ നമ്മുടെ ഓരോരോകര്യേ എന്നു സ്വയം അടക്കം പറഞ്ഞതാണ്. അന്ന് നാട് സ്വതവേ സദാചാര നിരതമാണ്. ഇന്നിപ്പോ പേരക്കിടാവിന്റെ പ്രായത്തിലുള്ള നായികയുടെ പിന്ഭാഗത്ത് ചന്തിയിട്ടു കുത്തുന്ന മോഹന്‍ലാലിന്റെ പാട്ട് സീന്‍ കണ്ട് ചാനലിലെ ഉണ്ണിക്കുട്ടിമാര്‍ 'അടിപൊളി'പാട്ടാല്ലെ.. എന്നു പറയുമ്പോള്‍ നമുക്കെന്തു തോന്നി (മുടിഞ്ഞ കിളവന്റെ ഒരു ഭാഗ്യേ ) അടിപൊളി തന്നെ. എന്നാല്‍ വാഗര്ത്ഥം എന്തായിരുന്നിരിക്കും? ആ ആര്‍ക്കറിയാം .

എന്നു വച്ചാല് നാടുനന്നാക്കാനിറങ്ങുന്നവന്‍ നാടിനെ അറിയണം നാട്ട് ഭാഷയും സ്വഭാവവും അറിയണം എന്നെക്കെയുള്ള പഴമ്പുരാണം വിട്ട് നാട് ചീത്തയാക്കുന്നവരുടെ വംശാവലിയില് ഞാനും എന്റെ വഴിവിട്ട ചിന്തകളുംഅശ്രദ്ധയും ആഗ്രഹങ്ങളും ഒക്കെയുണ്ടെന്ന് ക്ഷമപറയുന്നു അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പൂര്വ്വ സൂരികളുടെ സമൂഹത്തോടുള്ള സകല കടബാദ്ധ്യതകളെയും മുന്‍കാല പ്രാബല്ല്യത്തോടെ റദ്ധ് ചെയ്യ്തു നെളിഞ്ഞു നില്ക്കുന്ന ഇന്നിന്റെ കവിത.

പേരിലൂടെ കവി ഒരു മാനിഫെസ്റ്റോപുറത്തിറക്കി നാട്ടിലെ എല്ലാ ഊളത്തരത്തിനും പിന്നില്‍ താനുള്‍പ്പടെയുള്ളമുഴുവന്‍ നാട്ടാരുടെ നിസ്സംഗതയും പ്രതി ചേര്‍ക്കപ്പെടണം എന്ന്. എനിക്കെന്നെ സംശയമുണ്ട് എന്നത് എല്ലാവരുടെയും മനസ്സാക്ഷിവായനകൂടയാണ്. കാരണം ഓരോ പീഡനകഥയും എരി ചേര്ത്ത് പുളിനുണഞ്ഞ് ഫയറിലും ക്രൈമിലും സൂപ്പര് ക്രൈമിലും ഒക്കെ വായിക്കുന്ന ഓരോ വ്യക്തിയും അല്പ്പം രതിസുഖത്തിനായാണല്ലൊ അത് അകത്താക്കുന്നത് അങ്ങനെ പലതും പുറത്തറിയാതെ അകമേരസിക്കുന്ന പുറമേ ഞെട്ടല്‍ നടിക്കുന്ന നാമോരുത്തരും പ്രതിളാണെന്ന്ഓരോ ഹൃദയവും സ്വയം സാക്ഷ്യം പറയും. പക്ഷേ ഈ കവിതയുടെ ശക്തിയെ ദുര്‍ബലപ്പെടുത്തിയത് ആള്‍ക്കൂട്ടത്തിലൊരുവനിലേക്ക് പ്രതിപട്ടിക സമര്‍പ്പിച്ചതോടുകൂടിയാണ് രാത്രി പത്ത് മണികളില് ടീ വി പറയാറുള്ളനേര്‍ക്കാഴ്ചകളിലെ പിടികിട്ട കൊലാപാതക കഥകളെ അനുസ്മരിപ്പിച്ച് കവി സമകാലീന ലോകത്തിന്റെ പ്രതിനിധിയായ് യാത്രയാവുന്നു. ഈ നാട്ടില്‍ സ്ത്രീ പീഡനത്തിന്റെ പതിവു പിടികിട്ടാ പ്രതിലിസ്റ്റിലേക്ക് ചേര്ത്ത് എനിക്കെന്നെ തന്നെ സംശയമില്ല എന്നു വരുത്തിയതില് സ്വയംപ്രതിഷേധം രേഖപ്പെടുത്തി അനുവാചനും പിരിയാം.അന്നന്നത്തെ ചരിത്രരചനയുടെ ബാധ്യത ഏറ്റെടുക്കുകയാണ് ഓരോ പുതിയ കവിതയും. എന്ന ജയദേവിന്റെ വാക്കുകളെ കടമെടുത്ത് പറയുകയാണെങ്കില്‍ ഈ കവിതയും തീര്ച്ചയായും അന്നന്നിന്റെ ചരിത്ര രചനയില്‍ ഒന്നായിരിക്കുമ്പോള്‍ തന്നെ എന്നെന്നിന്റെ യും ചരിത്രം കൂടിയാണ് രേഖപ്പെടുത്തുന്നത് .


സംശയിക്കപ്പെടുന്നത് എന്നെ മാത്രമല്ല എന്റെ കാലഘട്ടത്തിന്റെ വാസനകള് കൂടിയാണ് എന്ന് കാണതാകുന്നവര്‍ സൂചനതരുന്നുണ്ട്. മറ്റു ചില യഥാര്ത്ഥചിത്രങ്ങളെ തുറക്കുന്നുമുണ്ട് കവി . ഇരകളായ് കവി കാട്ടിത്തരുന്ന എല്ലാവരും ദരിദ്രരാണ് , മണ്ണെണ്ണ വാങ്ങാന്‍ പോകുന്നതും തുണിക്കടയില്‍ നില്ക്കുന്നതും കള്ളവാറ്റുകാരനൊപ്പം കുന്നുകയറാന്‍ കിട്ടുന്നതുമൊക്കെ ഇടത്തരക്കാരൊ അവരില്താഴെയോ ഉള്ള ജനവിഭാഗങ്ങളെയാണ്(ഗതികേടു കാരുടെ ദീനങ്ങള്) ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ നമ്മുടെ നാട്ടിലെ പീഡനമരണത്തിലെ ഇരകളുടെ വംശം കൂടുതലും സാമ്പത്തികമായും പിന്നോക്കമായവരാണ്. അതുകൊണ്ട് തന്നെ കണ്ണ് മീന്‍ കൊത്തിയതാണെന്ന് എന്നു വിളിച്ചുപറയുന്നവന്‍ ആരാവാം. ജഡത്തിലെ സ്ത്രീയുടെ കണ്ണ് ഞണ്ടും മീനും കൊത്തിയതാണ് പല അര്‍ത്ഥത്തിലും ...... ആ അന്തമില്ലാത്ത നാട്ടുകാഴ്ചയുടെ ചിത്രരചനയില്‍ സമകാലീന ചരിത്രവും ചിര പുരാതന വാസനകളും സാക്ഷിപറയുന്നു.

മഹാഭാരതത്തില്‍ ഏറ്റവും നല്ല രാജ്യം എന്നതിന് ഭീഷ്മര്‍ നല്കിയ നിര്വ്വചനം ഏതു നട്ട പാതിരാത്രിയും സര്‍വ്വാംഗ സുന്ദരിയും സര്‍വാഭരണഭൂഷിതയുമായ് ഒരു സ്ത്രീക്ക് നഗരവീഥികളില്‍ ധനത്തിനും മാനത്തിനും കേടുവരാതെ കിടന്നുറങ്ങുവാന്‍ സാധിക്കുന്നത് ഏതു ദേശമാണോ അത് സര്‍വ്വ സന്തുഷ്ടരാജ്യം എന്നായിരുന്നു. പാവം ഭീഷ്മര്ക്ക് പോലും അതു കൈവരുത്തുവാന്‍ സാധിച്ചില്ല. പീഡനങ്ങള്‍ ഇന്നിതാ നമ്മുടെ ഗ്രാമചരിത്രത്തിന്റെ നിത്യവര്‍ത്തമാനം അല്ലെങ്കില് നിരന്തര ഞെട്ടലുകളാവുന്നു. ഇവിടെ കവി ആ നിത്യ കാഴ്ചയ്ക്കു നേരെ പ്രജ്ഞയുടെ കണ്ണാടി വെക്കുന്നു ആ കണ്ണാടിയില് താനുള്‍പ്പെടെയുള്ള സകലരും ‘പ്രതി’ബിംബിക്കുന്നു എന്ന് സ്വയം സാക്ഷിപറയുന്നുa


അജീര്‍ണ്ണം


എന്‍ ജി ഉണ്ണികൃഷ്ണന്‍ വക ജമണ്ടന് ഒരു 'സാധനം' കവിത എന്ന പേരില് ഹരിതകത്തില്‍ ഉണ്ട്.
ടീ സാധനത്തിന്റെ പേര് 'പായസം ഉണ്ണുന്ന പെണ്‍കുട്ടി' എന്നാണ്.
എന്നിട്ടെന്തായ് 'ഉണ്ണാ'ന്‍ ഇറങ്ങിയ പെണ്‍കുട്ടി പെട്ടെന്ന് 'തീറ്റ' തുടങ്ങി.
എന്തരണ്ണ ഈ വൃത്തികേടിനിറങ്ങിയത്? എന്ന് വായനക്കാരന്‍ സ്വയം ചോദിച്ചു പോകും.
സമയം കളയാന്‍ കവിത എഴുതി ഹരിതകം അത് പൊതു ജനത്തിന് ശിക്ഷയാക്കി.
എന്താശയമാണോ ഉണ്ണികൃഷ്ണന്‍ പകര്‍ന്നു തരാന്‍ ആഗ്രഹിച്ചത് അത് നടന്നില്ല.
അവസാന വരികളില് ഫിലോസഫി കലക്കി
വായനക്കാരന്റെ ഹൃദയത്തിലേക്ക് പോവാനാണെങ്കില്
അതിനു ഈ കവിത(?) പോര.


വഴിതെറ്റുന്ന രാഷ്ട്രീയ-വര്‍ഗ്ഗീയ വിരോധം


ബ്ലോഗിലും രാഷ്ട്രീയം വന്നു എന്നത് നല്ല കാര്യം മതവും വന്നു. രണ്ട് കൂട്ടര്‍ക്കും 'വ്യക്തമായ 'പക്ഷം' ഉണ്ടെന്നവകാശപ്പെട്ട ബ്ലോഗുകളും ഉണ്ട് . ഇവ തുറന്നു പറഞ്ഞകാര്യം അത്ര ഭൂഷണമായില്ല.ചിലര്‍ പറയുന്നു ഭൂരിപക്ഷമതങ്ങളുടെ ഫാസിസത്തിനാണ് കുഴപ്പമെന്നത്. ഭൂരിപക്ഷത്തിന്റെതെന്നല്ല ഒരു മതപക്ഷത്തിന്റെയും ക്രൂരത ഭൂഷണമല്ല. അപ്പോള്‍ രാഷ്ട്രീയചായ്‌വും മതചായ്‌വും കാണിച്ച് തുടങ്ങുന്ന ബ്ലോഗുകള്‍ തന്നെ എതിരാളിയെ വാക്കുകള്‍കൊണ്ട് ഭീഷണിപ്പെടുത്തിതന്റെ വാദഗതികളെ സമ്മതിപ്പിക്കാന്‍ , പക്ഷം ചേര്‍ക്കാന്‍ ശ്രമിക്കുന്നത് കാണുന്നു. മതത്തിനു വേണ്ടിയുള്ള നെറികെട്ട പിന്തുണനേടല്‍ പ്രക്രിയ രാഷ്ട്രീയമാണോ?.

അച്ചന്മാരും ബിഷപ്പുമാരും ഒക്കെ ബ്ലോഗെഴുത്ത് തുടങ്ങി.അത് നന്നായ്. പക്ഷെ പ്രതികരിക്കുന്നത് മാപ്പ് പറയലും വേട്ടു പേടിച്ച് കൂനിക്കൊടുക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരോടല്ല എന്നത് മറക്കരുത്. http://catholicismindia.blogspot.com/


നാരായം കാണുന്ന,ഭാരതത്തിലെ ഏറ്റവും വലിയ ശാപം മതഭീകരതയും മതത്തെക്കാള്‍ വലുതായ് ഇല്ലായ്മക്കാരനെ നശിപ്പിക്കുന്ന മതത്തിന്റെ പിന്തുണക്ക് നെട്ടോട്ടമോടുന്ന നെറികെട്ട രാഷ്ട്രീയക്കാരനും ആണ്.അതിനിടയില്‍ ന്യൂനപക്ഷം എന്ന കള്ള കുപ്പായം അണിഞ്ഞ് മുതലാളിത്തത്തിന്റെ സര്‍വ്വ സുഖവും അനുഭവിക്കുന്ന അതിന്റെ നിലനില്പ്പിനായ് രാഷ്ട്രീയക്കാരോട് സ്വന്തം കുഞ്ഞാടുകളുടെ സംഖ്യകാണിച്ച് യുദ്ധത്തിനൊരുക്കിയിറങ്ങുന്ന പരിശുദ്ധ ബിഷപ്പുമാരെയും ബ്ലോഗില്‍ കാണുന്നു. നിങ്ങള്‍ക്കൊരു സത്യം പറയാമോ? കുറഞ്ഞ പക്ഷം കേരളത്തില്‍ ആരാണ്‌ ന്യൂനപക്ഷം?. കേരളത്തില്‍ ആര്‍ക്കാണ്‌ സം‌വരണം വേണ്ടത്?. ഇവിടെ ന്യൂനപക്ഷം സത്യത്തില്‍ ആദിവാസികളും കടപ്പുറത്തെ ഒന്നുമില്ലാതുഴലുന്ന, ചെറ്റക്കുടിലില്‍ ജീവിക്കുന്ന മുക്കുവരുമല്ലെ? അവരെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അളവിലാണോ തൂക്കേണ്ടത് നിങ്ങള്‍ നേടുന്ന വിദ്യാഭ്യാസ സം‌വരണങ്ങള്‍ക്കൊക്കെ യഥാര്‍ത്ഥ സാഹചര്യങ്ങള്‍ വെച്ച് നിങ്ങള്‍ക്കര്‍ഹതയുണ്ടോ? അതോ അവര്‍ക്കാണോ അര്‍ഹത അവര്‍ക്കാണെങ്കില്‍ നിങ്ങള്‍ എത്ര കൊടുക്കുന്നുണ്ട് സം‌വരണാനുകൂല്ല്യം കിട്ടിയ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്ന്?. വോട്ടിനുവേണ്ടിയിരക്കാനെത്തുന്ന രാഷ്ട്രീയഭിക്ഷാംദേഹികളെ ഇരകാട്ടി യഥാര്‍ത്ഥ ന്യൂനപക്ഷങ്ങളെ വഞ്ചിച്ച് നേടിയെടുക്കുന്നതല്ലെ അനര്‍ഹമായ പല സം‌വരണ ഗുണങ്ങളും? . നിങ്ങള്‍ നിത്യവും പ്രാര്‍ത്ഥിക്കുന്ന നെഞ്ചിലണിഞ്ഞിരിക്കുന്ന കുരുശില്‍ കിടക്കുന്നയാളെ ഓര്‍ത്തെങ്കിലും ഒരു സത്യം പറയാമോ ഈ വിദ്യാഭ്യാസകച്ചവടം നല്ല വരുമാനം കിട്ടുന്ന സംഗതിയല്ലെ? അതിനല്ലെ ന്യൂനപക്ഷങ്ങളുടെ പേരുമാത്രമുപയോഗിച്ച് പാവങ്ങള്‍ക്ക് യാതൊരുഗുണവുമില്ലാത്ത, കോടികള്‍ കൊയ്യുന്ന ബിസ്സിനസ്സിനു ആത്മീയതയുടെ പേരിലിറങ്ങുന്നത്. സ്വന്തം ലക്ഷ്യങ്ങള്‍ക്കായ് പിടിച്ചുപറിനടത്തുന്ന കള്ളന്മാരുമായ് നിങ്ങള്‍ക്ക് എന്തു വ്യത്യാസം? രണ്ടുപേരും അനുഷ്ഠിക്കുന്നത് അധര്‍മ്മമല്ലെ . ഇവിടെ ആദിവാസികള്‍ക്കെതിരായ് ബില്ല് പാസ്സാക്കിയപ്പോള്‍ അതിനെ എതിര്ക്കാന്‍ മുഴുവന്‍ ഭാരതത്തില്‍ രണ്ടു പേരാണുണ്ടായിരുന്നത് രാഷ്ട്രപതി കെ ആര് നാരായണനും , എം.എല്‍.എ .കെ ആര്‍ ഗൗരിയമ്മയും ബാക്കി ഇടതുവലതുപക്ഷ ജനവഞ്ചകര് മാളത്തിലൊളിച്ചത് നമ്മള്‍ കണ്ടില്ലെ. സാമ്രാജത്വം എന്നു പറയുന്നത് കടന്നു വരുന്നത് മുതലാളിത്തം വഴിയാണെങ്കില് കുറഞ്ഞ പക്ഷം കേരളത്തിലെ പാര്ട്ടികളൊക്കെ മുതലാളിയായ് കഴിഞ്ഞത് തിരിച്ചറിഞ്ഞു വോ? ഈ ബിഷപ്പുമാരൊക്കെ സമരാഹ്വാനം നടത്തുന്നത് അവര്‍ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നത് ആദിവാസികളെയും ജീവിക്കാന് വകയില്ലാത്ത പട്ടിണിപാവങ്ങളെയും ആണെന്നു വെച്ചാല് അംഗീകരിക്കാമായിരുന്നു പകരം ലക്ഷങ്ങള്‍ മേടിക്കുന്ന വിദ്യാഭ്യാസ കച്ചവടത്തിനല്ലെ .നിങ്ങളുടെ സ്വരത്തില്‍ വോട്ടു രാഷ്ട്രീയത്തിന്റെ ധാര്‍ഷ്ട്യം ഉണ്ട്.ന്യൂനപക്ഷത്തിന്റെ പേരുപയോഗിച്ചു കൊയ്യുന്ന ബിസ്സിനസ്സ് തടസ്സപ്പെടുത്തുന്നതില്‍ പരാതിയുണ്ട്. ഇവയിലൊന്നും സാധരണക്കാരനും പട്ടിണിപ്പാവങ്ങള്‍ക്കും ഗുണമുള്ളയാതൊന്നുമില്ല. പിടിച്ചുപറിക്ക് മതം എന്ന കള്ളച്ചരക്കിറക്കുകയാണല്ലെ? ആ മരപണിക്കാരന്റെ മകന്റെ നന്മയെ പണം നേടാന്‍ വില്‍ക്കുന്നതില്‍ലജ്ജയില്ലെ?

വശ്യം




നെറ്റില് കവിതപോലെ മനോഹരമായ് ബ്ലോഗുകള്‍ അണയിച്ചൊരുക്കുന്നവരുണ്ട്. ഒപ്പുകടലാസ്സ് http://oppukadalas.blogspot.com/അത്തരം ഒന്നാണ് മലയാള ബ്ലോഗകങ്ങളെ നല്ല ഡിസൈനില് അണിയിച്ചൊരുക്കാനാഗ്രഹിക്കുന്നവര്ക്ക് മാതൃകയാണിത്. ഒപ്പം ഫോട്ടോഗ്രാഫേഴ്സിന്റെ ബ്ലോഗുകളും അത്തരം മേന്മ പുലര്ത്തുന്നുണ്ട്


.
.

ശനിക്കാഴ്ച

കാഴ്ച്ചഫലം-4




മരത്തിന്റെ ആത്മാവ്


ഉദ്ദേശ ശുദ്ധി ശരിയാണെങ്കില്‍ ചില വരികളുടെപൊരുത്തക്കേടുകള്‍ ജനം മറക്കും. ഉദാ: പൊന്നരിവാളമ്പിളിയില്‍ കണ്ണെറിയുന്നോളെ ആ മരത്തിന്‍ പൂന്തണലില്‍' എന്ന പാട്ട് തന്നെ നോക്കു. അതിന്റ്റെ ആകര്‍ഷണത്തില്‍ പ്രചോദിതനായ് കുഞ്ഞു നാളില്‍ ലേഖകനും ഒരു കവിത എഴുതി നോക്കി 'അമ്പിളി മാമന്‍ പകരും തണലില്‍ ലയിച്ചിരിക്കുന്നേ‍... എന്ന മട്ടില്‍ സംഭവം വായിച്ച് ഉദയനെന്ന അമ്മാവന്‍ വക ഒരു ചോദ്യം "അമ്പിളിമാമനും തണലുമായ് എന്തു ബന്ധം സൂര്യന്റെ പ്രകാശവുമായ് ബന്ധപെട്ടല്ലെ തണലുണ്ടാവു" എന്ന് അങ്ങനെ എന്റെ കവിത ചീറ്റിപ്പോയ്. എന്നു വെച്ച് ആ കണക്കിനു നോക്കിയാല്‍ ഓ.എന്‍.വിക്കുറുപ്പിന്റെ പൊന്നരിവാളമ്പിളിയിലെ തണലു ശരിയാണൊ എന്നു ചോദിച്ചാല്‍ അല്ല. പക്ഷേ അവിടെ അമ്പിളിമാമന്‍ എന്നു ഉദ്ദേശിച്ചതും, ആമരവും അതു നല്‍കുന്ന തണലും ഒക്കെ ഇല്ലായ്മക്കാരന്റെ സ്വപ്നത്തിനു പകര്‍ന്ന ആശാ ദീപമായ ഒരു പ്രസ്ഥാനത്തിനെ ഉദ്ദേശിച്ചാണ്‌ അത് പകല്‍ പോലെ വ്യക്തം. അതു കൊണ്ട് തന്നെ ആ വരികള്‍ക്ക് അതിന്റെ സാഹിത്യത്തിന്റെ അപൂര്‍ണ്ണതയെ മറികടക്കാനായി . അത്തരം ഉദ്ദേശശുദ്ധിയില്‍ വാക്കുകളെ പൂര്‍ണ്ണമാക്കാതെ പൂര്‍ണ്ണത പകര്‍ന്ന ഒരു കവിതയാണ്‌ 'ആ മരം'. എഴുതിയത് കുഴുര്‍ വിത്സന്‍ http://vishakham.blogspot.com/ ഏതു ദേശത്തെ മനുഷ്യനെയും ഭയപ്പെടുത്തുന്ന മതത്തെയും,ദേശീയതയെയും,നിറത്തെയും ഒക്കെ നോക്കി ഇതിലേത് മരം കൊണ്ടാണ്‌ മനുഷ്യനെ തൂക്കുന്ന കുരിശുകള്‍ എന്നു സ്വയം പിറുപിറുക്കുന്ന കവിത. ഒന്നും വല്ലാതെ തുറന്നു പറഞ്ഞിട്ടില്ല എങ്കിലും എല്ലാം മനസ്സിലായിക്കൊള്ളും. കുഴുര്‍ വിത്സന്റെ 'ആ മരം' എന്ന കവിത നിസ്സാരമാണോ? . അല്ല നിസ്സാരമല്ല. നിസ്സാരം എന്ന പദത്തിന്‌ മരവുമായ് എന്തു ബന്ധമാണുള്ളത്? ബന്ധമേയുള്ളു 'നിസ്സാരം' എന്ന പദം തന്നെ വേരുറച്ചത് മരത്തില്‍ നിന്നാണ്‌ കവി അവസാനം ചോദിക്കുന്ന ചോദ്യം നാനജാതി മരങ്ങള്‍ ഉണ്ടെന്നു പഠിപ്പിച്ച അപ്പനോടാണ്‌ . കവിതയിലില്ലെങ്കിലും ഒരു പക്ഷേ അപ്പന്‍ പറയുന്ന ഉത്തരം മിക്കവാറുംപഴമക്കാരുടെതാവും ഇപ്രകാരം മരം നാലു തരം
അന്തഃസ്സാരം
ബഹിര്‍ സാരം
സസ്സാരം
നിസ്സാരം
അകത്ത് കാതലുള്ളത് അന്തസാരം, (പ്ലാവ് പോലെ)
പുറത്ത് കാതലുള്ളത് ബഹിസ്സാരം (തെങ്ങ് പന)
സസ്സാരം മുഴുവന്‍ കാതല്‍ ( ഈട്ടി, തേക്ക്)
നിസ്സാരം ഒട്ടും കാതലില്ലാത്തത്(മുരിങ്ങ വേങ്ങ) .
സമകാലിക ലോകത്ത് ഏറ്റവും പ്രസക്തമായ എല്ലാ ചോദ്യശരങ്ങളും ഒരുമിച്ച് വായനക്കാരനിലേക്ക് തൊടുത്തു വിടുവാന്‍ ഈ കവിതയ്ക്ക് കഴിഞ്ഞിരിക്കുന്നു. . അതും നിസ്സാരമെന്നു തോന്നുന്ന ചില പദപ്രയോഗങ്ങളിലൂടെ സസ്സാരമായ്. തനി മണ്ണിന്റെ മണമുള്ളവനാണ്‌ ഈ കവിതയിലെ നായകന്‍.അതു കൊണ്ടാണ്‌ വിദേശത്ത് ഒത്തിരി ജാഡകള്‍ വിലസുന്ന ദിക്കില്‍ പഴമകളെയെയും മണ്ണിനെയും വിട്ട് കഴിയുന്ന നായകന്‍ തീപിടിച്ച സിരകളുമായലയുന്ന കാലത്തിനൊപ്പം നീങ്ങാതെ ( അതിനു ശ്രമിക്കേണ്ടതിനു പകരം ആരും കാണാതെ കണ്ടാല്‍ എന്തു കരുതും എന്നു ശങ്കിച്ചെന്നപോലെ) ആല്‍മരത്തെ തൊട്ടു നെറുകയില്‍ വയ്ക്കുന്നത്വയ്ക്കുന്നത്‌ മരങ്ങളെ അറിയുന്ന അപ്പനെയോര്‍ത്തത് കേവലം മരത്തിന്റെ പേരറിയുന്നതല്ല ഈഅപ്പന്‍ മരത്തിന്റെ ആത്മാവറിയുന്ന അപ്പനാണ്‌. ആ അപ്പന്റെ മോനായതു കൊണ്ടാണ്‌ മരത്തെ തൊട്ട് നിറുകയില്‍ വയ്ക്കുവാന്‍ അറിവുണ്ടായത് അതും കാലദേശങ്ങളെ ഓര്‍ത്ത് ആരും കാണാതെയാണെങ്കില്‍ കൂടി ഉള്ളം കിളിര്‍ത്ത് തൊട്ടത്. ഒരിലയെ അറിവിലേക്ക് (പുസ്തകത്തിലേക്ക്) അവള്‍ വെയ്ക്കും വരെ വായനക്കാര്‍ ഗ്രാമത്തിലൂടെ തന്നെ നടക്കുന്നു. അടുത്ത വരി മുതല്‍ നഗരം കടന്നു വരുന്നു ഒപ്പം സ്സാരങ്ങളും അല്ലെങ്കില്‍ മരത്തിന്റെ ചാരെ മതം എത്തുന്നു. തുടര്‍ന്ന് മരത്തിനും ഒരു മതച്ഛായ കൈവിരിക്കുന്നുണ്ടോ എന്നു നാം സംശയിക്കുന്നു. കാരണം മൂന്ന് മതസ്ഥരും കഥാപാത്രങ്ങള്‍ ആയിക്കഴിഞ്ഞു ഒരു മലബാര്‍ നാടകത്തിന്റെ സ്ഥിരം കഥാപാത്രങ്ങള്‍. ഇനി വേണ്ടത് മത സൗഹാര്‍ദ്ദം ആണ്‌. അവിടെയാണ്‌ ഭയം ജനിക്കുന്നത്. കാരണം വിദേശത്ത് മിക്കവാറും ഗള്‍ഫ് രാജ്യങ്ങളില്‍ മതം ഒരു സംഭവം തന്നെയാണ്‌. അവിടെ മരത്തിനെന്ന പോലെ മൃഗങ്ങള്‍ക്ക് വരെ ചില പ്രത്യേക പരിഗണനകള്‍ ഏതു മതദേശങ്ങളിലെന്ന പോലെ ഉണ്ട്. 'തണല്‍' മരത്തെ തൊടണമെങ്കില്‍ പകല്‍ ഭയം ജനിക്കും രാത്രിയാവട്ടെ നിലവിട്ടൊന്നു തൊടാന്‍ ചെല്ലുമ്പോള്‍ കേള്‍ക്കുന്നത് മതത്തിന്റെ ഈണം ആണ്‌. വാക്കുകള്‍ സംഗീതമാകുന്ന കാലമെന്നു ആശ്വസിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ ഒരു വെള്ളിയാഴ്ച്ച ദു:ഖവെള്ളിയാഴ്ചയായ് മാറി. ഹൃദയം ച്ഛിന്നിച്ചിതറിയകണക്കെ ഇലകള്‍ ,അതും തണല്‍ നല്‍കുന്ന അരയാലിനെ വെട്ടിയിട്ടത്, ഓടിചെല്ലുമ്പോള്‍ ആകാശത്തേക്ക് കൈയ്യുയര്‍ത്തി നിന്ന വിശ്വാസിയുടെ വെട്ടിക്കളഞ്ഞ കൈ പോലെ ഒരു മരം കേഴുന്നു.പഴമയിലെ ഒരു വരി 'ഊര്‍ദ്ധ്വമൂലമധശാഖം.......'എന്നിങ്ങനെ മുകളില്‍ വേരുകളും താഴെ ശാഖകളും ഇലകളുമുള്ള ഒരു തല തിരിഞ്ഞ അരയാല്‍ വൃക്ഷത്തെ പറ്റി. അത് മെറ്റൊരു കണ്‍സെപ്റ്റില്‍ പറഞ്ഞതാണ്‌. എങ്കിലും മതങ്ങളൊക്കെ അത്തരം ഒരു നില്പ്പാണ്‌, തലതിരിഞ്ഞ നില്പ്പ് ആ ഭയം കവിക്കൊപ്പം വായനക്കാരും അനുഭവിക്കുന്നു.


ബ്ലോക്കെഴുത്ത്


കവിതയെ നിരൂപിക്കാനറിയുന്ന കവിയാണ്‌ ഗിരീഷ് എ എസ് അത് http://www.parijathapookkal.blogspot.com/ ചെയ്തിട്ടുമുണ്ട്. എന്നിട്ടും അദ്ദേഹത്തിന്റെ http://draupathi.blogspot.com/ ലെ 'ചോര' എന്ന കവിത വായിച്ചാല്‍ ചോരയോട്ടം നിലയ്ക്കും. കാരണം ഒരു മാദ്ധ്യമം നന്നായി ഉപയോഗിക്കാന്‍ അറിയുന്നൊരാള്‍

"പ്രേമത്തിന്റെ നിറം രതിയുടെ അന്ത്യവിധിയാണ്‌...

വിരഹത്തിന്റെ അനിയന്ത്രിതയാത്രയില്‍നൊമ്പരത്തിന്റെ കനല്‍ക്കട്ടഅവശേഷിപ്പിച്ച്‌ പോയ അഴുക്ക്‌രക്തംനഷ്‌ടമാവുന്നത്‌ കൊണ്ടാവാം.."

ഇങ്ങനെയൊക്കെ എഴുതി നിരാശപ്പെടുത്തുന്നത് എന്തിനാണാവോ‌. എന്തു ചോരത്തിളപ്പിനാലെഴുതിയതാണെങ്കിലും വളിപ്പായിപ്പോയ്. ഇന്റര്‍ നെറ്റില്‍ എല്ലാവരും കവികളാണ്‌. വിമര്‍ശനത്തിനു പോലും പാകമല്ലാത്ത എഴുത്താണ്‌ കൂടുതലും. ഇതിനിടയില്‍ സാമാന്യം വശമുള്ളതായ ഒരാള്‍ ഇത്തരം ഗോഷ്ടികളില്‍ നിന്ന് ദയവായ് ഒഴിവാകണം


തലേവര


കവിതയെഴുതിത്തുടങ്ങിയ പലരും വിപ്ലവാത്മകമായ് ബ്ലോഗിനെ ലേഖനങ്ങളിലേക്കോ സ്വന്തവിചാരങ്ങളിലേക്കോ ഒക്കെ കുടിയേറ്റി മറ്റൊരു ജീവിതം തുടങ്ങിയിട്ടുണ്ടാവും. കവി എന്ന നിലയില്‍ ഒരു പ്രശ്നത്തെ സമൂഹത്തിനു മുന്നില്‍ ഭംഗിയായ അവതരിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് പലരും ഇത്തരം ജോലികള്‍ ചെയ്യുന്നത് അതൊന്നുമറിയാതെ പാവം ഈ- പത്രം അവരുടെയൊക്കെ ബ്ലോഗിനെ കവിത എന്ന ഗണത്തില്‍ പരിഗണിച്ചു കൊണ്ടെയിരിക്കുന്നു. കെ. പി റഷീദിന്റെ കാവ്യ പുസ്തകം ബ്ലോഗ്.കോം, ബിനീഷ് തവനൂരിന്റെ തിരുവാതിര.ബ്ലോഗ്സ്പോട്ട്.കോം.ബ്രഹ്മിബ്ലോഗ്സ്പോട്ട്...വികൃതി ബ്ലോഗ്സ്പോട്ട്.... അങ്ങനെ നിരവധി പേര്‍ ചൊല്‍കവിതയില്‍ മെഡിസിന്‍ അറ്റ്ബൂലോകം.ബ്ലോഗ്സ്പോട്റ്റ്.കോം എന്നിങ്ങനെ ഒത്തിരി കവിത ബ്ലോഗുകള്‍ ഇത്തരം വ്യതിചലനത്തിലാണ്‌. ദയവായ് മറ്റ് കാര്യങ്ങള്‍ക്ക് വേറൊരു ബ്ലോഗ് ആരംഭിക്കാന്‍ പണച്ചിലവില്ലത്തതിനാല്‍ എഴുത്തുകാര്‍ അല്പ്പം ദയ വായനക്കാരോട് കാട്ടുക. ഈ-പത്രത്തെപോലെ http://www.epathram.com/home/boologam/ഓരോന്നിനെയും പ്രത്യേകം കാറ്റഗറൈസ് ചെയ്യുന്ന മാദ്ധ്യമങ്ങളോടും.



പാറ്റ

മലയാളികള്‍ കേള്‍ക്കാനാഗ്രഹിക്കുന്ന എല്ലാ കവിതകളെയും , എല്ലാകവികളെയും ശരത്ത്ഡിആര്‍.ബ്ലോഗ്സ്പോട്ടില്‍ sarathdr.blogspot ഒന്നിപ്പിച്ചിരിക്കുന്നു. ഏറ്റവും നല്ല സംരഭം തന്നെ. തീര്‍ച്ചയായും ഏതൊരു കവിതാ പ്രേമിയെയും കൊതിപ്പിക്കുന്നതാണ്‌ ഇതിലെ കവിതകളും അത്രതന്നെ കവിതയെ പ്രണയിക്കുന്നയാളാണ്‌ ശരത്തും. പ്രശ്നം അതല്ല കോപ്പി റൈറ്റുള്ള കവിതകള്‍ ,അതും വിപണിയില്‍ ഏറ്റവും പതിയെ വിറ്റുതീരുന്ന ഒന്നായ കവിതകളെ വിതരണം ചെയ്യാന്‍ ആത്മാര്‍ത്ഥത കാണിക്കുന്ന മ്യൂസിക് സോണിന്റെ ജോബിനെപ്പോലുള്ള വിതരണക്കാരുടെ ജീവിത കഞ്ഞിയിലിടുന്ന പാറ്റയുംകൂടിയാണ്‌ ഈ ബ്ലോഗ് .


(അടുത്തശനിയാഴ്ച്ച തുടരും.....





.....

...

കാഴ്ച ഫലം

ശലഭത്തിനെ ബ്ലോഗ് പ്രണയിക്കും നേരം
ബ്ളോഗെന്ന തുറന്ന മാധ്യമത്തിന്റെ വിജയം ബിനു ദേവസ്യയെപ്പോലുള്ള അക്ഷരപിച്ച(ജീവിത പിച്ച)നടക്കുന്ന കുഞ്ഞു(വലിയ) എഴുത്തുകാരുടെ രചനകള്‍ പ്രസിദ്ധീകരിക്കപ്പെടുമ്പോഴാണ്‌ . http://www.binuvinte-kavithakal.blogspot.com/ .വാരികകള്‍ക്ക് പ്രിയപ്പെട്ടവനാകണമെങ്കില്‍ എരിവും പുളിയും കൊടുക്കുന്ന ജീവിതകഥയും, എഴുത്തും നല്‍കുന്ന ഏത് കുറ്റിച്ചൂലിനും സാധ്യമാകും.പക്ഷേ ബ്ലോഗിനാവട്ടെ അകക്കാമ്പ് തന്നെ വേണം. കാരണം ഇതൊരു പൊതു മാദ്ധ്യമമാണ്‌ തലതൊട്ടപ്പന്മാരില്ല, എത്ര വലിയവന്‍ പിന്തുണച്ചാലും ആപ്രിയഗോഷ്ടികള്‍ തുറന്നും കാട്ടപ്പെടും. അവിടെയാണ്‌ വിനു ദേവസ്യയെപ്പോലെ ആത്മാവുകൊണ്ട് അക്ഷരപൂജ ചെയ്യുന്ന കവിയെ ജനം അംഗീകരിക്കുന്നത് ... വിതുമ്പിടുമെന്‍ ഹൃദയസ്പന്ദനം തുടച്ചു നീക്കിയെന്നെ സ്വതന്ത്രനാക്കീടണെ ...... എന്നു ദൈവത്തോടിരക്കുന്ന ഒരു കവിക്ക് ഇരിപ്പിടം കൊടുക്കുവാനും ആ പൊള്ളിക്കുന്ന ജീവിത കഥയെക്കേട്ട് ബിനുവിനെ സഹായിക്കുവാനും മലയാളം ബ്ളോഗിന്റെ ഭിത്തിയിടങ്ങളില്‍ വായനക്കാരെത്തി എന്നതാണ് ഈ മാദ്ധ്യമത്തിന്റെ ശക്തിയും നന്മയും. ബ്ളോഗില്‍ സ്വയം കമന്റിയും വോട്ടു ചെയ്തും നടക്കുന്ന മണ്ടശിരോമണികളും ഇതൊന്നു കാണുക. ഒരു കമന്റിനു മറുകമന്റെഴുതി തെണ്ടിനടക്കുന്ന വര്‍മ്മമാരുടെയൊന്നും വൃത്തികെട്ട കമന്റുകളും ഭാഗ്യം കൊണ്ട് ഈ ബ്ളോഗിനെ അശുദ്ധമാക്കിയില്ല എങ്കിലും 44 കമന്റുകള്‍ അതും പതിവു അശ്ളീലങ്ങള്‍ ഒഴിവാക്കിയ ഹൃദയസ്പര്‍ശിയായ കമന്റുകള്‍ കൊണ്ട് ഈ ബ്ളോഗിനെ അനുഗ്രഹിച്ച മാന്യ വായനക്കാര്‍ക്ക് നാരായം ഹൃദയം നിറഞ്ഞ അഭിനന്ദനം അറിയിക്കുന്നു. ഇനി ബിനുവിന്റെ കവിത നോക്കാം-:




ഇന്നൊരു വൈകിട്ട്കൂട്ടാന്‍ -
വെച്ചൊരുപയറു തോരന്‍ വെന്തില്ല.
പക്ഷേ,വയറല്ലേ,
വിശപ്പല്ലേ,കൂട്ടി


ഇല തീയില്‍ ആവിച്ച
പോലൊരു രുചി

ഇത്തിരി പോലും മുളകില്ല.



പച്ചചുവയും ഇടിവെട്ടികൂണുമുളച്ചതുമാതിരി
കൊത്തിയിട്ടതേങ്ങയുമായൊരുതോരന്‍.
ഇഷ്ട്മെന്നോതണോ?
അനിഷ്ടം ചൊല്ലണോ?
സോദരി സ്നേഹമായ് തന്നതല്ലേ......(തോരന്‍)




പ്രായം പതിനേഴുവയസ്സെങ്കിലും ഏഴാം ക്ളാസ്സിലാണ് ബിനു പഠിക്കുന്നത്. മരുന്നിനെയും എല്ലുനുറുങ്ങുന്നതിനെയും സഹിക്കാന്‍ പഠിച്ച ബിനുവിനു വേദന ഹിരോഷിമയും ഭൂകമ്പവും ഒക്കെയാണ് എന്നത് പ്രേമകവിതകളും പിണ്ണാക്ക് ചര്‍ച്ചകളും നടത്തിബ്ളോഗിലലയുന്ന അലവലാതികളില്‍ നിന്നും ഈ കവിയെ വ്യത്യസ്തനാക്കുന്നു.ബിനുവിന്റെ ഒരു കവിത സമഹാരം പുറത്ത് വരികയാണ്. ലോകം മരിച്ചവരെപ്പറ്റി ചര്‍ച്ച ചെയ്യുവാനുള്ളതാണെന്ന് കുറഞ്ഞപക്ഷം അക്കാദമിബുജികളെങ്കിലും കരുതുന്നുണ്ടാവും ബൂലോകത്തിനോട് നാരായം പ്രാര്‍ത്ഥിക്കുന്നത് ബിനുവിനെപ്പോലെ ജീവിതത്തില്‍ അവശനെങ്കിലും എഴുത്തില്‍ ശക്തനായ, ആകുവാന്‍ കൊതിക്കുന്ന പ്രതിഭകളെ തുടര്‍ന്നും ആവും വിധം മന,തനു,ധനമാര്‍ഗ്ഗങ്ങളാല്‍ പിന്തുണനല്‍കണമെന്നാണ്.


ഞാന്‍ഓന്ത് (സച്ചിദാനന്ദന്‍)


‘ഞാന്‍ മുസ്ലീം‘ എന്ന സച്ചിദാനന്ദന്റെ കവിത ഒറ്റനോട്ടത്തില്‍ ഇരകളാക്കപ്പെടുന്നവര്‍ക്കൊപ്പം നില്‍ക്കുന്നു എന്നു തോന്നിപ്പിക്കുന്നെങ്കിലും സച്ചിദാനന്ദനെ ലോകത്തില്‍ ഓന്തിനുശേഷം നിറം മാറാന്‍ കഴിവുള്ള ഒരു ജീവി എന്ന ഗണത്തില്‍ പെടുത്താം. എണ്ണമറ്റ കവിതകളെഴുതിയ സച്ചിദാനന്ദനു മാത്രമെ സച്ചിദാനന്ദന്റെ പ്രേമകവിതകള്‍ , പ്രകൃതികവിതകള്‍,പ്രേതകവിതകള്‍,കമ്മ്യൂണിസ്റ്റ് കവിതകള്‍,ഗസലുകള്‍, വിപ്ലവകവിതകള്‍,അക്കാദമിക് കവിതകള്‍ , ബോറ് കവിതകള്‍ എന്നിങ്ങനെ ഏത് ഗ്രൂപ്പിന്റെ ഭാഗമായും വിലസുവാന്‍ സാധിക്കമാറ് കാലഘട്ടം നോക്കി(ഭരണം സൗകര്യം നോക്കി എന്നു പറയുന്നില്ല) കവിതയെഴുതുവാന്‍ കഴിവുള്ള അപൂര്‍‌വ്വ ജനുസ്സില്‍ പെട്ട കവിയാകുവാന്‍ സാധിക്കു.




കഴുതയെഴുത്ത്


നിറഞ്ഞ സത്തകള്‍ക്കു
പിന്നില്‍നാം നിശബ്ധര്‍.
മുന്‍പേ നടന്നില്ല
പിന്‍പേയും ഞാന്‍,
സമകാലീന ജന്മങ്ങളാം
ഭാഗ്യങ്ങള്‍ മാത്രം നാം.
കല എഴുതുന്ന വികല രചനകളില്‍ പുതിയത് . വെളിച്ചത്തിന്റെ വീട് എന്ന ബ്ലോഗില്‍(മരം‌പെയ്യുന്നു.ബ്ലോഗ്ഗസ്പ്പോട്ട്.കോം)നിന്ന്‍. നിരന്തരം പോസ്റ്റുന്നത് കൊണ്ടാവും .എഴുതുന്നത് കുറഞ്ഞ പക്ഷം മുഴുവന്‍ കവി ഒരാവര്‍ത്തി കൂടിയെങ്കിലും വായിക്കണം എങ്കിലല്ലെ വായനക്കാരന്‌ വീണ്ടും വായിക്കാന്‍ തോന്നു.



വിളവെടുപ്പ്

വിജ്ഞാനം യജ്ഞം തനുതേ(തൈത്തിരിയോപനിഷത്ത്)
വിശേഷമായ അറിവുള്ളവര്‍ യജ്ഞത്തെ(വലിയ കൃത്യങ്ങളെ ) ചെയ്യുന്നു. കാവ്യം സുഗേയം എന്ന ബ്ളോഗ് യഥാര്‍ത്ഥത്തില്‍ അത്തരം ഒരു സംരഭത്തിന്റെ ആദ്യ ചുവടുവെയ്പ്പാണ്. നാരായത്തിന്റെ ഒരു നിര്‍ദേശം കാലഘട്ടം തിരിച്ച് കവികളെ യഥാക്രമം അടയാളപ്പെടുത്തുവാന്‍ സാധിച്ചിരുന്നെങ്കില്‍ ഉചിതമാകും എന്നാണ്‌. ഇപ്പോള്‍ കുമാരനാശനില്‍ തുടങ്ങി പണ്ഡിറ്റ് കറുപ്പനില്‍ എത്തിയപ്പോള്‍( അറിയാതെ?) ചെയ്തുപോയ കാര്യം മലയാളത്തിലെ ലക്ഷണമൊത്ത മിസ്റ്റിക് കവിതയെ ഉള്‍പ്പെടുത്തി എന്നതാണ് . കാളീനാടകം. അതെഴുതിയ നാരായണഗുരുവാവട്ടെ കുമാരനാശാനെക്കാളും മികച്ച കവിതകള്‍(ജനപ്രീതിയിലല്ല) എഴുതിയ വ്യക്തിയാണ്. മലയാളത്തിലെ ആദ്യ ബഹുഭാഷകവികളിലൊരാളാണ്. മലയാളം ,സംസ്കൃതം, തമിഴ് എന്നിങ്ങനെ മൂന്ന് ഭാഷകളില്‍ മാതൃഭാഷയിലെന്ന പോലെ എഴുതിയ കവി. 1800കളുടെ അവസാനത്തില്‍ തന്നെ നരായണ ഗുരു മലയാളകവിതയില്‍ ഉത്തരാധുനികത കഴിച്ചു വെച്ചയാളാണ്‌. അതും മുട്ടിനു താഴെ വസ്ത്രമുടുക്കാനോ, മാറുമറയ്ക്കനോ, വേദം പഠിക്കാനോ,വഴിനടക്കുവാനോ എന്തിനധികം ക്ഷേത്രത്തിന്‌ നൂറടിഅകലെ ഇട്ടിരിക്കുന്ന തീണ്ടല്‍ കല്ലിനപ്പുറം വഴി പോകേണ്ട പിന്നോക്ക വിഭാഗത്തില്‍ ജനിച്ചിട്ടും അത്തരം വിലക്കുകളെ രക്തരഹിതവിപ്ലവത്തിലൂടെ മറിച്ചിട്ട് കവിതകളിലൂടെ ഒരു മണ്ണിനെ ഉണര്‍ത്തിയ വ്യക്തി 1887ൽ ഇംഗ്ലീഷ് കലര്‍ത്തി കവിതയെഴുതിയിരുന്നു "റയിലിന്‍ വേഗം ജയിക്കും ജര നര മുതലാം മൂഡരും ഞാനുമായ് ജയിലില്‍ പാര്‍പ്പാന്‍".....എന്നിങ്ങനെ ഗുരു പണ്ടെ തുടങ്ങിയ അന്യഭാഷസ്വീകരണം ഇന്ന് മലയാളനിരൂപകര്‍ വിട്ടുകളഞ്ഞിരിക്കും. എങ്കിലും അതുപോലെയോ അതിനു സമാനമോ ആയിട്ടുള്ള ഒത്തിരി പഴയ കവികളും കൃതികളും ഇതില്‍ അടയാളപ്പെടുത്താം. അപ്രകാരം ചെയ്യുവാന്‍ ബ്ലോഗര്‍ക്ക് കഴിഞ്ഞാല്‍‍ മലയാളം ബ്ളോഗിലെ ധന്യമായ ഇടങ്ങളില്‍ ഒഴിവാക്കാനാവത്ത ഒന്നായിരിക്കും കാവ്യം സുഗേയം. ഈ സദുദ്ദ്യമത്തിന് എല്ലാവിധ ഭാവുകങ്ങളും.

കാഴ്ച ഫലം





കഴുതയെഴുത്ത്.

കവിതയെ എങ്ങനെ ദുര്‍ബലമാക്കിയെഴുതാം എന്ന് തിരിച്ചറിയാന്‍ ജയകൃഷ്ണന്‍ കാവാലത്തിന്റെ നിഷ്കളങ്കന്‍ഓണ്‍‌‌ലൈന്ന്ബ്ലോഗ്സ്പോട്ട് നോക്കുക. 'ഭാവന', 'കവിതയുടെ അമ്മ പറയുന്നത്' എന്നിങ്ങനെ രണ്ട് കവിതകള് ആണ് പുതിയ പോസ്റ്റുകള്. രണ്ടിലും ഭാഷ നന്നെങ്കിലും ശക്തി പൂര്‍ണ്ണമായും ശോഷിച്ചിരിക്കുന്നു. "ജീവദ് വര്‍ണ്ണനാ നിപുണാ കവി" എന്നാണു പ്രാചീനന്‍ പറഞ്ഞിരിക്കുന്നത് .വര്‍ണ്ണനകളിലല്‍ അല്പമെങ്കിലും ശക്തിയും ഊര്ജ്ജ‍വും വേണം.
ജയകൃഷ്ണന്റെ റോഷിണി എന്ന കവിത, നല്ല പശ്ചാത്തലമൊരുക്കി എഴുതിയെങ്കിലും കാമുകി വഞ്ചിച്ചുകളഞ്ഞ ദേഷ്യത്തില്‍ പൂര്‍‌വ്വ കവികളെപ്പോലെ പതം പറഞ്ഞു കരഞ്ഞും കുറ്റപ്പെടുത്തുയും ഭീഷണിപ്പെടുത്തിയും തിരികെ വരുമ്പോള്‍ ചത്തിരിക്കും എന്നോര്‍മ്മിപ്പിക്കുന്നു. കാമുകിയെ ആദ്യം തന്നെ വിഷപ്പല്ലുള്ളവളായ് കവി കണ്ടെത്തുന്നു പിന്നെ തന്നെവിട്ട് ഗുരുവുള്‍പ്പടെ ഒത്തിരിപേര്‍ക്കൊപ്പം ഭോഗസുഖം തേടിയ കാമുകിയെ . ഇനി ആരും ഗൗനിക്കില്ല എന്നും ആരും നോക്കില്ല എന്നും സ്വയം ആശ്വസിക്കുന്നു. മാത്രമല്ല കവിയുടെ സ്നേഹം മാത്രമായിരുന്നു അനശ്വരം എന്ന് ഓര്‍മ്മിപ്പിക്കുകയും ഉണ്ടെങ്കിലും ഇത്രയൊക്കെ വേശ്യയായ കാമുകിയെ അഗ്നിശുദ്ധി നേടി വരുമ്പോള്‍ മണിമുത്തുമാലയുമായ് കാത്തിരിക്കുമെന്നു പറയുന്നത് നട്ടെല്ലില്ലാത്ത വരിയോ അതോ സഹനമോ ത്യാഗമോ?. കവിതയില്‍ കവി പറയാതെ പറഞ്ഞു വെച്ച ഒരു പ്രധാന കാര്യം നോക്കുകയാണെങ്കില്‍ അടിമുടി പെണ്ണിന്റെ കാമകലാപരിജ്ഞാനത്തിന്റെ വര്‍ണ്ണനതന്നെ. പ്രേമത്തിന്റെ ഓര്‍മ്മകളില് രതിയൊഴിച്ചെന്തു ബാക്കി? അപ്പോള്‍ കാലഘട്ടത്തിനൊത്ത് പ്രണയമെന്നാല്‍ രതിയുടെ ഓര്‍മ്മ മാത്രമാണെന്നു ഈ കാലഘട്ടത്തിലെ കവികളിലും മാറ്റം വന്നോ?.ഷക്കീലപടത്തിന്റെ സ്ക്രിപ്റ്റിനു പറ്റിയ നായികയാണ് കവിയുടെ കാമുകി എന്നതില് നാരായവും വായനക്കാര്‍ക്കൊപ്പം ഹായ് ഹായ് എന്നത്ഭുതം കൊള്ളുന്നു.

നിശാഗന്ധി
ഭാരതീയ സമൂഹം മറച്ചുവെച്ച ഒരു മഹാനുണയെ, വിധവയ്ക്ക് വികാരങ്ങളില്ല എന്ന തട്ടിപ്പിനെ പൊളിച്ചെഴുതിയ ഒരു കവിത വിവര്‍ത്തനമായ് തണല്‍ മാഗസിനില്‍ വന്നിരിക്കുന്നു. എഡിറ്ററുടെ ഇഷ്ടം എന്ന നിലയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പവന്‍ കരണ്‍ എഴുതിയ 'പ്രണയത്തിലായ അമ്മ' എന്ന കവിതഎല്ലാ ഭാരതീയനും ഒരാവര്‍ത്തിയെങ്കിലും വായിച്ചിരിക്കേണ്ടതാണ്‌. മറുപാതിയെ നഷ്ടമായിക്കഴിഞ്ഞാല്‍ സ്വന്തം അച്ചനോ അമ്മയ്ക്കോ സംഭവിച്ചിരിക്കുന്ന പങ്കുവെയ്ക്കാനുള്ള കൂട്ടിനെ സ്വാര്‍ഥതകൊണ്ട് മറന്നു പോകുന്ന മക്കളാണ്‌ നമ്മളിലധികവും.ഇതില്‍ നിന്ന് വ്യത്യസ്തരായ രണ്ട് പേരെ ഞാന്‍ കണ്ടിരുന്നു. ഒന്ന് ഡല്‍ഹിയിലെ വ്യവസായ പ്രമുഖന്റെ മകനായ ഒരു സുഹൃത്ത് അമ്മയുടെ മരണശേഷം അച്ചന്റെ ഏകാന്തതയെ അകറ്റാന്‍ ഒരു പ്രണയിനിയെ അന്വഷിക്കുന്നതും കണ്ടെത്തുന്നതും. മറ്റൊന്ന് പഞ്ചാബില്‍ നിന്നുള്ള റിക്ഷാക്കാരന്‍ പെരും കുടിയനായിരുന്ന സുമന്‍സിങ്ങ് മരിച്ച് ഒരുവര്‍ഷത്തിനു ശേഷം മൂത്തമകന്‍ ഏഴാം ക്ലാസ്സ്കാരനായ ശേഖര്‍ അമ്മയ്ക്ക് കൂട്ടുകിടക്കാനുള്ള ഒരാളായ് ചേരിയിലെതന്നെ ബീഹാറിയായ മറ്റൊരു റിക്ഷാക്കാരനെ കണ്ടെത്തികൊടുത്തത്. ഒരാള്‍ സമ്പത്ത് കൊണ്ടും മൊറാലിറ്റികൊണ്ടും ഉയര്‍ന്ന സമൂഹത്തില്‍ നില്‍ക്കുന്നത് മറ്റൊയാള്‍ താഴെക്കിടയില്‍ ഉള്ളതും. അല്ലെങ്കിലും ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളിലും വല്ലാതെ വലയുന്ന പ്രശ്നങ്ങളില്‍ അധികവും‍ ഇടത്തരക്കാരിലാണല്ലൊ കണ്ടുവരിക.
‘പ്രണയത്തിലായ അമ്മ‘യിലെ ചില വരികള്‍

‘പിന്നെയൊരു ദിനം അമ്മ തന്റെ കറുത്ത് ലോകത്ത്
വെള്ളക്കീറിന്റെ ഒരു തിരിതെളിച്ചു വെച്ചു
നോക്കിനില്‍ക്കെ അത് കാലത്തോടൊപ്പം വളര്‍ന്ന്
അമ്മയുടെ മുറിയിലെ സൂര്യനായ് പടര്‍ന്ന് കയറി
ആ മുറിയുടെ ഒരു ചുമരില്‍ തന്നെയാണ്‌
പൂക്കളലങ്കരിച്ച നിങ്ങളുടെ 22 വര്‍ഷം പഴകിയ
ചിത്രം തൂക്കിയിട്ടിരിക്കുന്നത്അച്ഛാ
നിങ്ങള്‍ക്ക് ഇപ്പോഴുമറിയില്ല അമ്മ
ഈ വയസ്സിലും എത്ര സുന്ദരിയാണെന്ന്
പ്രേമിക്കുന്ന അമ്മയെ കാണുമ്പോള്‍
ഞാനെന്തിന്‌ഭ്രാന്തമായ് അലയണം
പ്രേമിക്കുന്ന അവര്‍ ഇപ്പോള്‍ തീര്‍ത്തും എന്നെ പ്പോലെതന്നെയാണിരിക്കുന്നത്
കുറുമ്പിയും,ചഞ്ചലയും,പ്രസന്നയുമായ്
ഒരു കളിക്കൂട്ടുകാരിയെപ്പോലെ....
നോക്കു അവരെന്റെ മുന്നിലെത്തുമ്പോഴെല്ലാം
അഭിനയിക്കുകയാണ്‌ എനിക്കവരുടെ പ്രേമത്തെക്കുറിച്ച് ഒരുചുക്കുമറിയില്ലയെന്ന്.


ബ്ലാക്കെഴുത്ത്
ചില കവികള്‍ നന്നായ് എഴുതുവാനറിയാം എന്ന തോന്നല്‍ കൊണ്ടാകും ആഴ്ചയിലൊന്ന് എന്ന കണക്കിന്ന് വേണ്ടി മോശം രചനകള്‍ നിര്വ്വഹിക്കുന്നത്http://vimatham-vimatham.blogspot.com/. ഒരാള്‍ കവിതകളില്‍ പൊതുവെ ഒരേകാര്യം തന്നെ ആവര്‍ത്തിച്ച് പറഞ്ഞു ബോറാക്കുക എന്ന ദു:സ്വാതന്ത്രം ബ്ലോഗിനുണ്ടെന്നത് നേര്‌ തന്നെ പക്ഷേ അത് ഉപയോഗിക്കാതിരിക്കാനും കഴിയണം . അങ്ങനെ കഴിയാത്ത ഒരാളെ കാണണമെങ്കില്‍ പ്രതാപ് ജോസഫിന്റെ ‘ശരീരം എഴുതിക്കുന്നത്‘ എന്ന ബ്ലോഗ് നോക്കുക . മൊത്തം കവിതകളെ പരിശോധിച്ചാല്‍ നിറയെ 'നീയും' 'ഞാനും' 'പ്രണയവും' 'പെണ്‍കുട്ടി'കളും നിറഞ്ഞു നില്‍ക്കുന്നു വ്യത്യസ്തപുലര്‍ത്തുന്ന നല്ല ചില കവിതകള്‍ ഈ പെണ്‍കാഴ്ച്ചകള്‍ക്കിടയില്‍ ഞെരുങ്ങിപ്പോയത് കാണാം. പ്രായത്തിന്റെതാവും എന്നു കരുതാം.

ഒറ്റവര
വിഷ്ണുപ്രസാദിന്റെ അക്ഷരങ്ങള്‍ക്ക് ഒരു നാട്ടുമ്പുറത്തുകാരന്റെ സംസാരത്തിന്റെ നൈര്‍മ്മല്ല്യമുണ്ട് http://prathibhasha.blogspot.com/2008/10/blog-post_2368.htmlനിരന്തരം കവിതകള്‍ പോസ്റ്റുമ്പോളും പത്തില്‍ ഏഴും നന്നാക്കാന്‍ കവിക്ക് കഴിയുന്നുമുണ്ട്. പ്രതിഭാഷ അനുഭാഷയും കൂടിയാണ്‌ അനുവാചകഹൃദയത്തില്‍ വിനയത്തോടെ കയറിയിരിക്കുന്ന ലളിതമായ ഭാഷ.

നിനയ്ക്കാത്ത കാഴ്ചകള്‍(അവാര്‍ഡ് ദാനം)

1,മുനിസ്സിപ്പല്‍ മൂത്രപ്പുര-:

ചേര്‍പ്പില്‍ പ്രശസ്തമായ നാട്ടരങ്ങിന്റെ നാടക കളരിയില്‍ വെച്ച് വ്യത്യസ്തമായ ഈശ്വരാ എന്ന വിളി കേട്ടിരിന്നു .ഈശ്വരനെ ഒന്നാക്കിയ മട്ടില്‍ ഈ.......എന്നു ദീര്‍ഘമായും അക്ഷരം പിന്നെ ലേശം ഭേദപ്പെടുത്തി ‘സര‘ എന്നു അല്പ്പം താഴ്ത്തിയും നാട്ടരങ്ങിലെ സുനില്‍ പറഞ്ഞു കഴിയുമ്പോള്‍ ഈശ്വരനടക്കം നാണം വരും. വീണ്ടും ഈശ്വരന്‍ നാണിച്ചിരിക്കുക തൊരപ്പനില്‍ കവിത വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടിയ 'നിനയ്ക്കാത്ത കാഴ്ചകള്‍' എന്ന കവിത വായിച്ചാകും. തൊണ്ണൂറ്റെട്ട് വോട്ടാണ്‌ പ്രസ്തുതകവിതയ്ക്കു കിട്ടിയിരിക്കുന്നത്. വോട്ടു നല്‍കിയ പ്രബുദ്ധവായനക്കാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.ഇനി കവിതയിലേക്ക് ഒന്നു കണ്ണോടിക്കാം

'ധിഷണയുടെ പരശതം,
അക്ഷൌഹിണികളണിനിരന്ന്,
ബൌദ്ധിക കാഹളം മുഴക്കിയും;
പ്രജ്ഞയുടെ ശതകോടി,മദജലം
പൊട്ടിയ ഗജജാല-മാത്മീയത
ഛിന്നം വിളിച്ചും;
പലജിഹ്വകള്‍ തെളിച്ചവഴികളില്‍,
പുകള്‍ പെറ്റ സംസ്കാര പാപ്പരത്തം...!

സംസ്കാര പാപ്പരത്തം തന്നെ മോനെസതീർത്ഥ്യ
അവസാനവരിയിലെ ആശ്ചര്യച്ഛിഹ്നം എഴിതിയിട്ടൊന്നും മനസ്സിലാവത്തതു മൂലം കവി തന്നെ ഇട്ടതാകും. ഈ കുത്തും കോമായും ഒക്കെ ആവിശ്യം വേണ്ടപ്പോൾ ഉപയോഗിക്കാനാണ് അല്ലാതെ ഓരോ വരി തീരുമ്പോഴും അല്ല. എങ്കിലും വായനക്കാരനു മനസ്സിലാകാത്ത ചിലതു ചോദിക്കണമല്ലൊ മദജലം പൊട്ടിയ ഗജജാല-മാത്മീയത ഛിന്നം വിളിച്ചും; അല്ല കവേ മദം പൊട്ടും മദ ജലവും പൊട്ടുമോ? ഈ ഗജജാലം എന്നുദ്ദേശിച്ചത് ഗജ വൃന്ദമാണൊ? അതോ....ഓഹോ അതു ശരി എന്നാലുമാ 'ആത്മീയത ഛിന്നം വിളിച്ചും ' തകര്‍‌‍ത്തു കെട്ടോ.അടുത്ത സ്റ്റാന്‍സയില്‍ നിന്നും രണ്ടു വരി

'നീറ്റടയ്ക്കാത്തോടെതിര്‍തൂക്കി,
സിംഹഭാഗം കാറ്റുതൊട്ടിലിനേകി...

ആശയം മനസ്സിലായവര്‍ പറഞ്ഞു തന്നാല്‍ (കവിക്ക് പറഞ്ഞു കൊടുത്തലും മതി)സന്തോഷം.
അവസാന സ്റ്റാന്‍സയില്‍ നിന്നും

'ചപലപ്രണയതെരുക്കൂത്തുകാണാന്‍,
കൊതിച്ചവേളകളിലെല്ലാം,
നിമിഷാര്‍ദ്ധത്തിലെകൂരിരുട്ട്,
അഭിശപ്തവര്‍ണ്ണക്കാഴ്ചകളേകിയെങ്കിലും,
ഒരുവിടവാങ്ങല്‍ ദുഷ്പ്രാപമെന്നും .......

പ്രിയപ്പെട്ട സതീര്‍ത്ഥ്യാ............................ഈ കവിതയ്ക്ക് തൊണ്ണുറ്റെട്ടു വോട്ടു സംഘടിപ്പിച്ചല്ലെ വെരി ഗുഡ്. ഇക്കണക്കിനു പോയാല്‍ കവിതയ്ക്കുള്ള നോബല്‍ സമ്മാനത്തിനെങ്ങാനും ഓണ്‍ ലൈന്‍ വോട്ടിങ്ങുണ്ടെങ്കില്‍ മലയാളത്തിനൊന്നുറപ്പായ്.ഈ കവിതയ്ക്കു കമന്റിട്ടനുഗ്രഹിച്ചിരിക്കുന്ന പ്രിയ ഉണ്ണികൃഷ്ണന്‍, നിരക്ഷരന്‍,കണ്ണൂര്‍ക്കാരന്‍,ഹരിശ്രീ തുടങ്ങി വാല്‍മീകി ഒഴികെയുള്ള എല്ലാ കമന്റെഴ്സിനെയും ഒരു തമാശ നാടകത്തിന്റെ അവസാനവാക്യം പോലെ "ഈ നാടകം ഇത്രയും നേരം കണ്ടാസ്വദിച്ച നിങ്ങളെ സത്യത്തില്‍ ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു". ഇനി ഇതു കൊണ്ടും തീര്‍ന്നിട്ടില്ല കെട്ടോ സതീര്‍‌ത്ഥ്യകവിതകള് ‘‍ആത്മായനം-പാലയനത്തിനും‘ അറുപത്തിമൂന്നു വോട്ടുണ്ട്. അതിലെ രണ്ടു വരി'

കാവിയുടെ പൊരുള്‍തേടി കാശിയും
മോചനംതേടിവാരാണസിയും
ധാത്രിഗംഗയെത്തേടിയുത്തുംഗ
മാനസസരോവരപ്പൊയ്കയും
യമുനാതീരത്ത് മഥുരയെക്കാണാ
ഞ്ഞ്ദ്വാരകതേടിയാ കച്ച് തീരങ്ങളും
ഞെട്ടറ്റയരയാലിലപോലെയലഞ്ഞ്പാ
പനാശത്തിനായ് കേണു...!

ഡിക്ഷണിറിയെടുത്ത് വെച്ച് കവിതയെഴുതി പഠിക്കുകയാണൊ എന്നാലും എന്റെ സതീര്‍‌ത്ഥ്യാ...... ഈ കാശിയില്‍ നിന്നും എത്ര ദൂരം വരും വാരാണസിക്ക്? . മക്കളില്‍ നിന്നും അമ്മയുണ്ടാകുമോ? അങ്ങനെയും വായിക്കുക
'ധാത്രിഗംഗയെത്തേടിയുത്തുംഗ
മാനസസരോവരപ്പൊയ്കയും'

ഇനി മറ്റൊരു വാചകം

'യമുനാതീരത്ത് മഥുരയെക്കാണാഞ്ഞ്
ദ്വാരകതേടിയാ കച്ച് തീരങ്ങളും... ‘

ഹാ ഹാഹഹ.ബെലെഭേഷ് വാ വാ......
എല്ലാവോട്ടേഴ്സിനും ഒരിക്കല്‍കൂടി നന്ദി രേഖപ്പെടുത്തികൊണ്ട് ഈ വര്‍ഷത്തെ ഏറ്റവും നല്ല കവിത വോട്ടിങ്ങ് അവാര്‍ഡ് സതീര്‍ത്ഥ്യനു എല്ലാവിധകൂക്കിവിളികളോടും കൂടി അ'റു'പ്പിച്ചിരിക്കുന്നു.
********************************



2, ഗ്രാമഫോണ്‍-:


പേരില്‍ കവിതയൊളിപ്പിച്ച ഒരു ബ്ലോഗാണ്‌
'ജലത്തേക്കാള്‍ സാദ്ധ്യതകൂടിയ ഓര്‍മ്മകള്‍' http://junkiegypsy.blogspot.com/
വായനക്കാരന്‌ നിരാശതോന്നിപ്പിക്കാത്ത ഉത്തരാധുനിക ശബ്ദം , താന്തോന്നി , അനുകരണത്തിനു വഴങ്ങാത്ത എഴുത്ത് . മലയാളം ബ്ലോഗിലെ ലതീഷ് മോഹന്‍ എന്ന ചന്ദന ശീതളാഗ്നി, അതെ തീ..........

*****************************

3, ചന്ദ്രക്കാരന്‍


അക്ഷരജാലകത്തിലെ ഹരികുമാറിന്റെ കവിത വായിച്ചുകഴിഞ്ഞപ്പോള്‍ തോന്നിയത് കോട്ടയം നസ്സീര്‍ ആറ്റുകാല്‍ രാധകൃഷ്ണനെ പറ്റി പറഞ്ഞകഥയാണ്‌ . ഒരിക്കല്‍ നസ്സീര്‍ ഏഷ്യാനെറ്റ് സ്റ്റുഡിയോ യില്‍ ചെന്നപ്പോള്‍ രാധകൃഷ്ണന്റെ അനന്തം അജ്ഞാതം ഷൂട്ട് നടക്കുന്നു ഷൂട്ട് കഴിഞ്ഞു രാധകൃഷ്ണൻ എഴുന്നേറ്റു നടക്കുമ്പോള്‍ നസ്സീര്‍ കാണുന്നു മുകളില്‍ ചന്ദനക്കുറിയും ഭസ്മവും നേര്യതും, താഴെ ജീന്‍സുമാണ്‌ പുള്ളിയുടെ വേഷം . തത്തുല്യനാണ്‌ ഹരികുമാറും കലാകൗമുദിയിലെ കോളത്തിലെ ഫെയ്സ് ഷൂട്ട് ഒഴിവാക്കിയാല്‍ താഴെ‍ ബ്ലോഗില്‍ ഹരികുമാറിന്റെ കവിത വെറും പ്രേതഭവനം തന്നെ.വിശേഷിച്ചൊരുകാര്യവുമില്ലാത്ത കവിത കെ എം പ്രമോദിനെയോ http://pramaadam.blogspot.com/ വിനോദിനെയോ ഒക്കെ വല്ലപ്പോഴും ഒന്നു വായിക്കു ഹരികുമാര ഇവിടെ എന്താ നടക്കുന്നതെന്നെങ്കിലും അറിയട്ടെ.

****************************************

4, ഒറ്റ വര

ബ്ലോഗില്‍ കമന്റ്സ് കിട്ടണമെങ്കില്‍ ചിത്രകാരനാകണം എന്നു വെച്ചാല്‍ ഒരു വിവരവുമല്ലാത്ത കാര്യത്തെകുറിച്ചു പോസ്റ്റിടണം എന്നിട്ട് അതിനു വിവരമുള്ളവര്‍ എഴുതിയ കമന്റില്‍ പിടിച്ച് ഞാണിമ്മേല്‍ കളി നടത്തണം. അതുമല്ലങ്കില്‍ മോഷ്ടിക്കണം. ഏറ്റവും എളുപ്പം ഒരു സ്ത്രീനാമം ആകുന്നതാണ്‌ എന്നു തോന്നുന്നു. പെണ്ണൈഡിയുള്ള പല ആണ്‍ സിംഹങ്ങളും അതിന്റെ വിവരം അറിഞ്ഞിട്ടുള്ളതാണ്‌. ബ്ലോഗര്‍ സ്ത്രീയാണെങ്കില്‍ വെറുതെ കുറച്ച് കമന്റ്സ് ഫ്രീ . നീലേശ്വരത്ത് ഒരു സമാന്തര കോളേജിലെ പെണ്‍കുട്ടികളെ മാത്രം നോക്കി ക്ലാസ്സെടുക്കുന്ന അദ്യാപഹയനോട് ഒടുവില്‍ ആണ്‍ പ്രജകള്‍ ചോദിച്ചു 'സര്‍ നാളെ തൊട്ട് ഞങ്ങളും ചുരിദാറിട്ട് വരട്ടെ?' ബ്ലോഗിലെ പല സ്ത്രീ നാമങ്ങളിലും കൃത്യമായി കമന്റുന്ന ചേട്ടായിമാരോട് പലരും ഈ ചോദ്യം മനസ്സില്‍ സൂക്ഷിക്കുന്നുണ്ടേ.