ശനിക്കാഴ്ച

കാഴ്ച്ചഫലം-4




മരത്തിന്റെ ആത്മാവ്


ഉദ്ദേശ ശുദ്ധി ശരിയാണെങ്കില്‍ ചില വരികളുടെപൊരുത്തക്കേടുകള്‍ ജനം മറക്കും. ഉദാ: പൊന്നരിവാളമ്പിളിയില്‍ കണ്ണെറിയുന്നോളെ ആ മരത്തിന്‍ പൂന്തണലില്‍' എന്ന പാട്ട് തന്നെ നോക്കു. അതിന്റ്റെ ആകര്‍ഷണത്തില്‍ പ്രചോദിതനായ് കുഞ്ഞു നാളില്‍ ലേഖകനും ഒരു കവിത എഴുതി നോക്കി 'അമ്പിളി മാമന്‍ പകരും തണലില്‍ ലയിച്ചിരിക്കുന്നേ‍... എന്ന മട്ടില്‍ സംഭവം വായിച്ച് ഉദയനെന്ന അമ്മാവന്‍ വക ഒരു ചോദ്യം "അമ്പിളിമാമനും തണലുമായ് എന്തു ബന്ധം സൂര്യന്റെ പ്രകാശവുമായ് ബന്ധപെട്ടല്ലെ തണലുണ്ടാവു" എന്ന് അങ്ങനെ എന്റെ കവിത ചീറ്റിപ്പോയ്. എന്നു വെച്ച് ആ കണക്കിനു നോക്കിയാല്‍ ഓ.എന്‍.വിക്കുറുപ്പിന്റെ പൊന്നരിവാളമ്പിളിയിലെ തണലു ശരിയാണൊ എന്നു ചോദിച്ചാല്‍ അല്ല. പക്ഷേ അവിടെ അമ്പിളിമാമന്‍ എന്നു ഉദ്ദേശിച്ചതും, ആമരവും അതു നല്‍കുന്ന തണലും ഒക്കെ ഇല്ലായ്മക്കാരന്റെ സ്വപ്നത്തിനു പകര്‍ന്ന ആശാ ദീപമായ ഒരു പ്രസ്ഥാനത്തിനെ ഉദ്ദേശിച്ചാണ്‌ അത് പകല്‍ പോലെ വ്യക്തം. അതു കൊണ്ട് തന്നെ ആ വരികള്‍ക്ക് അതിന്റെ സാഹിത്യത്തിന്റെ അപൂര്‍ണ്ണതയെ മറികടക്കാനായി . അത്തരം ഉദ്ദേശശുദ്ധിയില്‍ വാക്കുകളെ പൂര്‍ണ്ണമാക്കാതെ പൂര്‍ണ്ണത പകര്‍ന്ന ഒരു കവിതയാണ്‌ 'ആ മരം'. എഴുതിയത് കുഴുര്‍ വിത്സന്‍ http://vishakham.blogspot.com/ ഏതു ദേശത്തെ മനുഷ്യനെയും ഭയപ്പെടുത്തുന്ന മതത്തെയും,ദേശീയതയെയും,നിറത്തെയും ഒക്കെ നോക്കി ഇതിലേത് മരം കൊണ്ടാണ്‌ മനുഷ്യനെ തൂക്കുന്ന കുരിശുകള്‍ എന്നു സ്വയം പിറുപിറുക്കുന്ന കവിത. ഒന്നും വല്ലാതെ തുറന്നു പറഞ്ഞിട്ടില്ല എങ്കിലും എല്ലാം മനസ്സിലായിക്കൊള്ളും. കുഴുര്‍ വിത്സന്റെ 'ആ മരം' എന്ന കവിത നിസ്സാരമാണോ? . അല്ല നിസ്സാരമല്ല. നിസ്സാരം എന്ന പദത്തിന്‌ മരവുമായ് എന്തു ബന്ധമാണുള്ളത്? ബന്ധമേയുള്ളു 'നിസ്സാരം' എന്ന പദം തന്നെ വേരുറച്ചത് മരത്തില്‍ നിന്നാണ്‌ കവി അവസാനം ചോദിക്കുന്ന ചോദ്യം നാനജാതി മരങ്ങള്‍ ഉണ്ടെന്നു പഠിപ്പിച്ച അപ്പനോടാണ്‌ . കവിതയിലില്ലെങ്കിലും ഒരു പക്ഷേ അപ്പന്‍ പറയുന്ന ഉത്തരം മിക്കവാറുംപഴമക്കാരുടെതാവും ഇപ്രകാരം മരം നാലു തരം
അന്തഃസ്സാരം
ബഹിര്‍ സാരം
സസ്സാരം
നിസ്സാരം
അകത്ത് കാതലുള്ളത് അന്തസാരം, (പ്ലാവ് പോലെ)
പുറത്ത് കാതലുള്ളത് ബഹിസ്സാരം (തെങ്ങ് പന)
സസ്സാരം മുഴുവന്‍ കാതല്‍ ( ഈട്ടി, തേക്ക്)
നിസ്സാരം ഒട്ടും കാതലില്ലാത്തത്(മുരിങ്ങ വേങ്ങ) .
സമകാലിക ലോകത്ത് ഏറ്റവും പ്രസക്തമായ എല്ലാ ചോദ്യശരങ്ങളും ഒരുമിച്ച് വായനക്കാരനിലേക്ക് തൊടുത്തു വിടുവാന്‍ ഈ കവിതയ്ക്ക് കഴിഞ്ഞിരിക്കുന്നു. . അതും നിസ്സാരമെന്നു തോന്നുന്ന ചില പദപ്രയോഗങ്ങളിലൂടെ സസ്സാരമായ്. തനി മണ്ണിന്റെ മണമുള്ളവനാണ്‌ ഈ കവിതയിലെ നായകന്‍.അതു കൊണ്ടാണ്‌ വിദേശത്ത് ഒത്തിരി ജാഡകള്‍ വിലസുന്ന ദിക്കില്‍ പഴമകളെയെയും മണ്ണിനെയും വിട്ട് കഴിയുന്ന നായകന്‍ തീപിടിച്ച സിരകളുമായലയുന്ന കാലത്തിനൊപ്പം നീങ്ങാതെ ( അതിനു ശ്രമിക്കേണ്ടതിനു പകരം ആരും കാണാതെ കണ്ടാല്‍ എന്തു കരുതും എന്നു ശങ്കിച്ചെന്നപോലെ) ആല്‍മരത്തെ തൊട്ടു നെറുകയില്‍ വയ്ക്കുന്നത്വയ്ക്കുന്നത്‌ മരങ്ങളെ അറിയുന്ന അപ്പനെയോര്‍ത്തത് കേവലം മരത്തിന്റെ പേരറിയുന്നതല്ല ഈഅപ്പന്‍ മരത്തിന്റെ ആത്മാവറിയുന്ന അപ്പനാണ്‌. ആ അപ്പന്റെ മോനായതു കൊണ്ടാണ്‌ മരത്തെ തൊട്ട് നിറുകയില്‍ വയ്ക്കുവാന്‍ അറിവുണ്ടായത് അതും കാലദേശങ്ങളെ ഓര്‍ത്ത് ആരും കാണാതെയാണെങ്കില്‍ കൂടി ഉള്ളം കിളിര്‍ത്ത് തൊട്ടത്. ഒരിലയെ അറിവിലേക്ക് (പുസ്തകത്തിലേക്ക്) അവള്‍ വെയ്ക്കും വരെ വായനക്കാര്‍ ഗ്രാമത്തിലൂടെ തന്നെ നടക്കുന്നു. അടുത്ത വരി മുതല്‍ നഗരം കടന്നു വരുന്നു ഒപ്പം സ്സാരങ്ങളും അല്ലെങ്കില്‍ മരത്തിന്റെ ചാരെ മതം എത്തുന്നു. തുടര്‍ന്ന് മരത്തിനും ഒരു മതച്ഛായ കൈവിരിക്കുന്നുണ്ടോ എന്നു നാം സംശയിക്കുന്നു. കാരണം മൂന്ന് മതസ്ഥരും കഥാപാത്രങ്ങള്‍ ആയിക്കഴിഞ്ഞു ഒരു മലബാര്‍ നാടകത്തിന്റെ സ്ഥിരം കഥാപാത്രങ്ങള്‍. ഇനി വേണ്ടത് മത സൗഹാര്‍ദ്ദം ആണ്‌. അവിടെയാണ്‌ ഭയം ജനിക്കുന്നത്. കാരണം വിദേശത്ത് മിക്കവാറും ഗള്‍ഫ് രാജ്യങ്ങളില്‍ മതം ഒരു സംഭവം തന്നെയാണ്‌. അവിടെ മരത്തിനെന്ന പോലെ മൃഗങ്ങള്‍ക്ക് വരെ ചില പ്രത്യേക പരിഗണനകള്‍ ഏതു മതദേശങ്ങളിലെന്ന പോലെ ഉണ്ട്. 'തണല്‍' മരത്തെ തൊടണമെങ്കില്‍ പകല്‍ ഭയം ജനിക്കും രാത്രിയാവട്ടെ നിലവിട്ടൊന്നു തൊടാന്‍ ചെല്ലുമ്പോള്‍ കേള്‍ക്കുന്നത് മതത്തിന്റെ ഈണം ആണ്‌. വാക്കുകള്‍ സംഗീതമാകുന്ന കാലമെന്നു ആശ്വസിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ ഒരു വെള്ളിയാഴ്ച്ച ദു:ഖവെള്ളിയാഴ്ചയായ് മാറി. ഹൃദയം ച്ഛിന്നിച്ചിതറിയകണക്കെ ഇലകള്‍ ,അതും തണല്‍ നല്‍കുന്ന അരയാലിനെ വെട്ടിയിട്ടത്, ഓടിചെല്ലുമ്പോള്‍ ആകാശത്തേക്ക് കൈയ്യുയര്‍ത്തി നിന്ന വിശ്വാസിയുടെ വെട്ടിക്കളഞ്ഞ കൈ പോലെ ഒരു മരം കേഴുന്നു.പഴമയിലെ ഒരു വരി 'ഊര്‍ദ്ധ്വമൂലമധശാഖം.......'എന്നിങ്ങനെ മുകളില്‍ വേരുകളും താഴെ ശാഖകളും ഇലകളുമുള്ള ഒരു തല തിരിഞ്ഞ അരയാല്‍ വൃക്ഷത്തെ പറ്റി. അത് മെറ്റൊരു കണ്‍സെപ്റ്റില്‍ പറഞ്ഞതാണ്‌. എങ്കിലും മതങ്ങളൊക്കെ അത്തരം ഒരു നില്പ്പാണ്‌, തലതിരിഞ്ഞ നില്പ്പ് ആ ഭയം കവിക്കൊപ്പം വായനക്കാരും അനുഭവിക്കുന്നു.


ബ്ലോക്കെഴുത്ത്


കവിതയെ നിരൂപിക്കാനറിയുന്ന കവിയാണ്‌ ഗിരീഷ് എ എസ് അത് http://www.parijathapookkal.blogspot.com/ ചെയ്തിട്ടുമുണ്ട്. എന്നിട്ടും അദ്ദേഹത്തിന്റെ http://draupathi.blogspot.com/ ലെ 'ചോര' എന്ന കവിത വായിച്ചാല്‍ ചോരയോട്ടം നിലയ്ക്കും. കാരണം ഒരു മാദ്ധ്യമം നന്നായി ഉപയോഗിക്കാന്‍ അറിയുന്നൊരാള്‍

"പ്രേമത്തിന്റെ നിറം രതിയുടെ അന്ത്യവിധിയാണ്‌...

വിരഹത്തിന്റെ അനിയന്ത്രിതയാത്രയില്‍നൊമ്പരത്തിന്റെ കനല്‍ക്കട്ടഅവശേഷിപ്പിച്ച്‌ പോയ അഴുക്ക്‌രക്തംനഷ്‌ടമാവുന്നത്‌ കൊണ്ടാവാം.."

ഇങ്ങനെയൊക്കെ എഴുതി നിരാശപ്പെടുത്തുന്നത് എന്തിനാണാവോ‌. എന്തു ചോരത്തിളപ്പിനാലെഴുതിയതാണെങ്കിലും വളിപ്പായിപ്പോയ്. ഇന്റര്‍ നെറ്റില്‍ എല്ലാവരും കവികളാണ്‌. വിമര്‍ശനത്തിനു പോലും പാകമല്ലാത്ത എഴുത്താണ്‌ കൂടുതലും. ഇതിനിടയില്‍ സാമാന്യം വശമുള്ളതായ ഒരാള്‍ ഇത്തരം ഗോഷ്ടികളില്‍ നിന്ന് ദയവായ് ഒഴിവാകണം


തലേവര


കവിതയെഴുതിത്തുടങ്ങിയ പലരും വിപ്ലവാത്മകമായ് ബ്ലോഗിനെ ലേഖനങ്ങളിലേക്കോ സ്വന്തവിചാരങ്ങളിലേക്കോ ഒക്കെ കുടിയേറ്റി മറ്റൊരു ജീവിതം തുടങ്ങിയിട്ടുണ്ടാവും. കവി എന്ന നിലയില്‍ ഒരു പ്രശ്നത്തെ സമൂഹത്തിനു മുന്നില്‍ ഭംഗിയായ അവതരിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് പലരും ഇത്തരം ജോലികള്‍ ചെയ്യുന്നത് അതൊന്നുമറിയാതെ പാവം ഈ- പത്രം അവരുടെയൊക്കെ ബ്ലോഗിനെ കവിത എന്ന ഗണത്തില്‍ പരിഗണിച്ചു കൊണ്ടെയിരിക്കുന്നു. കെ. പി റഷീദിന്റെ കാവ്യ പുസ്തകം ബ്ലോഗ്.കോം, ബിനീഷ് തവനൂരിന്റെ തിരുവാതിര.ബ്ലോഗ്സ്പോട്ട്.കോം.ബ്രഹ്മിബ്ലോഗ്സ്പോട്ട്...വികൃതി ബ്ലോഗ്സ്പോട്ട്.... അങ്ങനെ നിരവധി പേര്‍ ചൊല്‍കവിതയില്‍ മെഡിസിന്‍ അറ്റ്ബൂലോകം.ബ്ലോഗ്സ്പോട്റ്റ്.കോം എന്നിങ്ങനെ ഒത്തിരി കവിത ബ്ലോഗുകള്‍ ഇത്തരം വ്യതിചലനത്തിലാണ്‌. ദയവായ് മറ്റ് കാര്യങ്ങള്‍ക്ക് വേറൊരു ബ്ലോഗ് ആരംഭിക്കാന്‍ പണച്ചിലവില്ലത്തതിനാല്‍ എഴുത്തുകാര്‍ അല്പ്പം ദയ വായനക്കാരോട് കാട്ടുക. ഈ-പത്രത്തെപോലെ http://www.epathram.com/home/boologam/ഓരോന്നിനെയും പ്രത്യേകം കാറ്റഗറൈസ് ചെയ്യുന്ന മാദ്ധ്യമങ്ങളോടും.



പാറ്റ

മലയാളികള്‍ കേള്‍ക്കാനാഗ്രഹിക്കുന്ന എല്ലാ കവിതകളെയും , എല്ലാകവികളെയും ശരത്ത്ഡിആര്‍.ബ്ലോഗ്സ്പോട്ടില്‍ sarathdr.blogspot ഒന്നിപ്പിച്ചിരിക്കുന്നു. ഏറ്റവും നല്ല സംരഭം തന്നെ. തീര്‍ച്ചയായും ഏതൊരു കവിതാ പ്രേമിയെയും കൊതിപ്പിക്കുന്നതാണ്‌ ഇതിലെ കവിതകളും അത്രതന്നെ കവിതയെ പ്രണയിക്കുന്നയാളാണ്‌ ശരത്തും. പ്രശ്നം അതല്ല കോപ്പി റൈറ്റുള്ള കവിതകള്‍ ,അതും വിപണിയില്‍ ഏറ്റവും പതിയെ വിറ്റുതീരുന്ന ഒന്നായ കവിതകളെ വിതരണം ചെയ്യാന്‍ ആത്മാര്‍ത്ഥത കാണിക്കുന്ന മ്യൂസിക് സോണിന്റെ ജോബിനെപ്പോലുള്ള വിതരണക്കാരുടെ ജീവിത കഞ്ഞിയിലിടുന്ന പാറ്റയുംകൂടിയാണ്‌ ഈ ബ്ലോഗ് .


(അടുത്തശനിയാഴ്ച്ച തുടരും.....





.....

...

4 comments:

നാരായം said...

പ്രിയപ്പെട്ടവരെ
ഇനിയങ്ങോട്ട് ശനിയാഴ്ച്ച അപ്ഡേറ്റ് ചെയ്യാം
സ്നേഹത്തോടെ നാരായം

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നന്നായിരിക്കുന്നു,തുടരുക!ആശംസകള്‍.

Kaithamullu said...

- വായനാസുഖം നല്‍കിയ ചിന്തകള്‍.
തുടരൂ!

മാണിക്യം said...

നല്ല അവലോകനം!
എം. കൃഷ്ണന്‍ നായരുടെ
സാഹിത്യ്വാരഫലം
വെറുതേ ഓര്‍മ്മിച്ചു......
ആശംസകള്‍ ...